മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സ്നേഹാശിഷ് ഗാംഗുലിയും ഭാര്യ അർപിതയും സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് അപകടം. ഒഡീഷയിലെ ബീച്ചിലായിരുന്നു സംഭവം. തിരമാലയിൽപ്പെട്ട് തലകീഴായി മറിഞ്ഞ ബോട്ടിൽ നിന്ന് ദമ്പതികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഒഡീഷയിലെ പുരിയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ കുടുംബം കടൽത്തീരത്ത് ജലകായിക വിനോദങ്ങൾ ആസ്വദിക്കുകയായിരുന്നു. 10 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ മൂന്നോ നാലോ പേര്‍ മാത്രമാണ് അപകട സമയത്തുണ്ടായിരുന്നത്. തിരമാലയിൽപ്പെട്ട് ബോട്ട് തലകീഴായി മറിഞ്ഞതോടെ ഇരുവരും കടലിലേക്ക് വീണ്ടു. ഇവരെ ഉടൻതന്നെ ലൈഫ് ഗാര്‍ഡുമാര്‍ റബ്ബര്‍ ഫ്ലോട്ടുകളുമായെത്തി രക്ഷിച്ച് കരയിലെത്തിച്ചു.
#Puri: A fun-filled day of water sports at Puri beach turned into a terrifying ordeal when a speedboat carrying tourists, including former Indian cricket team captain Sourav Ganguly’s elder brother and sister-in-law, capsized in deep waters on Sunday evening. However, due to the… pic.twitter.com/Xt3gkAY71m
— OTV (@otvnews) May 26, 2025
ബോട്ടിൽ യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ഭാരം കുറഞ്ഞതായിരുന്നു ബോട്ട് മറിയാൻ കാരണമെന്ന് അർപിത ഗാംഗുലി ആരോപിച്ചു. കടലിലേക്ക് പോയ ഉടനെ ഒരു വലിയ തിരമാല ബോട്ടിൽ തട്ടിയെന്ന് അവർ പറയുന്നു. “ലൈഫ് ഗാർഡുകൾ എത്തിയില്ലായിരുന്നെങ്കിൽ ഞങ്ങൾ രക്ഷപ്പെടുമായിരുന്നില്ല. ഞാൻ ഇപ്പോഴും അതിന്റെ ആഘാതത്തിലാണ്…ഇതുപോലൊന്ന് ഒരിക്കലും നേരിട്ടിട്ടില്ല. ബോട്ടിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നെങ്കിൽ, ഒരുപക്ഷേ അത് മറിഞ്ഞു വീഴുമായിരുന്നില്ല,” അവർ പറഞ്ഞു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.















