മുംബൈയുടെ വജ്രായുധത്തെ തന്നെ ആദ്യ ഓവറിൽ തല്ലിയൊതുക്കിയ ജോഷ് ഇംഗ്ലിസ് ആണ് പഞ്ചാബിന് മേൽക്കൈ നൽകിയത്. ആദ്യ ഓവർ എറിയാനെത്തിയ ബുമ്രയെ രണ്ടുവീതം ഫോറും സിക്സും അടിച്ചാണ് ഇംഗ്ലിസ് വരവേറ്റത്. ഇതോടെ സ്റ്റാർ ബൗളറുടെ ആത്മവീര്യം നശിച്ചു. പിന്നീട് ബുമ്രയ്‌ക്ക് തിരിച്ചുവരാനായില്ല. ഗുജറാത്തിനെതിരെ നടത്തിയ മികച്ച പ്രകടനം പഞ്ചാബിനെതിരെ ആവർത്തികാനാകാതിരുന്നതോടെ നാലോവറിൽ 40 റൺസാണ് ബുമ്ര വഴങ്ങിയത്. വിക്കറ്റും ലഭിച്ചില്ല.
21 പന്തിൽ 38 റൺസെടുത്ത ഇംഗ്ലിസിനെ ഹാർദിക്ക് പിന്നീട് പുറത്താക്കിയെങ്കിലും പഞ്ചാബ് ഇന്നിംഗ്സിന്റെ അടിത്തറ നൽകിയ ശേഷമാണ് ഓസ്ട്രേലിയക്കാരൻ കളം വിട്ടത്. മുംബൈ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യത്തിലേക്ക വളരെ ആത്മവിശ്വാസത്തോടെയാണ് പഞ്ചാബ് താരങ്ങൾ ബാറ്റ് വീശിയത്. 41 പന്തിൽ 87 റൺസുമായി പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ മുന്നിൽ നിന്ന് നയിച്ചതോടെ മുംബൈയുടെ നില തെറ്റി. നേഹൽ വധേരയുടെ(48) പിന്തുണ കൂടിയായതോടെ വിജയം അനായാസമായി.
Pressure? What pressure? 😏
🎥 Josh Inglis fights fire with fire and takes on Jasprit Bumrah with handsome hits! 💪#PBKS 64/2 after 6 overs.
Updates ▶ https://t.co/vIzPVlDqoC#TATAIPL | #PBKSvMI | #Qualifier2 | #TheLastMile | @PunjabKingsIPL pic.twitter.com/c4Wp2hXcQx
— IndianPremierLeague (@IPL) June 1, 2025















