ന്യൂഡൽഹി: 370 വർഷത്തിന് ശേഷം ഡൽഹിയിലെ ശീഷ് മഹൽ സന്ദർശകർക്കായി തുറന്നു നൽകി. ശീഷ് മഹലിന്റെ പുനരുദ്ധാരണം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അടുത്തിടെയാണ് പൂർത്തിയാക്കിയത്. പിന്നാലെയാണ് പ്രവേശനം അനുവദിച്ചത്.
1653-ലാണ് മുഗൾ ഭരണാധികാരിയായ ഷാജഹാൻ ശീഷ് മഹൽ നിർമിച്ചത്. വടക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഭാര്യമാരിൽ ഒരാളായ ഐസുൻ-നിഷാ ബീഗത്തിന്റെ സ്മരണയ്‌ക്കായാണ് ഇത് നിർമിച്ചതെന്ന് പറയപ്പെടുന്നു. അറ്റകുറ്റപ്പണികളില്ലാതെ അവഗണിച്ചിരുന്ന കെട്ടിടം ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ നിർദ്ദേശപ്രകാരമാണ് പുനരുദ്ധാരണം ചെയ്തത്.
നാരങ്ങ സുർഖി ( നാരങ്ങ നീര് ചേർത്ത ഇഷ്ടികപ്പൊടി), ലഖൗരി ഇഷ്ടികകൾ (നേർത്തതും പരന്നതുമായ മുഗൾ ശൈലിയിലുള്ള ഇഷ്ടികകൾ), ശർക്കര, ബേൽ പഴം, ഉഴുന്നുപരിപ്പ് തുടങ്ങിയ പ്രകൃതിദത്ത ബൈൻഡിംഗ് ഏജന്റുകളും ഉപയോഗിച്ചാണ് പ്രധാനമായും അറ്റകുറ്റപ്പണി നടത്തിയത്.















