തിരുവനന്തപുരം: ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കണമെന്ന ആവശ്യം ന്യായമെന്ന് മുൻ വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയിലേക്ക് സംസ്ഥാന സർക്കാർ നീങ്ങണം. വിപഞ്ചികയുടെ അഭിഭാഷകന്റെ ആവശ്യ പ്രകാരം യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി സംസാരിച്ചിരുന്നുവെന്നും നീതി ഉറപ്പാക്കാനുള്ള ഇടപെടലുറപ്പാക്കിയെന്നും മുൻകേന്ദ്രമന്ത്രി പറഞ്ഞു.
വിപഞ്ചികയുടെ കുടുംബത്തിന്റെ സമ്മതമില്ലാതെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോയത് തടയാനായി.
ഭര്‍ത്താവും അച്ഛനും എന്ന നിലയില്‍ മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ നിതീഷിനാണ് നിയമപരമായ അവകാശം എന്നത് കോണ്‍സുലേറ്റ് അറിയിച്ചു. എന്നാല്‍ വിപഞ്ചിക വിവാഹമോചന നീക്കടമടക്കം നടത്തിയിരുന്നു എന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. ഇക്കാര്യം ദുബായ് പൊലീസ് അധികൃതരെ അറിയിക്കണം എന്നും അഭ്യര്‍ഥിച്ചു.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ പൊലീസിനെ ബോധ്യപ്പെടുത്തുമ്പോഴേക്കും കുഞ്ഞിന്‍റെ മൃതദഹേവുമായി ആംബുലന്‍സ് പുറപ്പെട്ടിരുന്നു. പിന്നാലെ പോയ പൊലീസ് വാഹനം ആംബുലന്‍സ് തടഞ്ഞ് മൃതദേഹം മോര്‍ച്ചറിയിലേക്ക് തിരികെ അയച്ചു.
നീതി ഉറപ്പാക്കാൻ ഇനിയും ഇടപെടലുകൾ വേണം. വിപഞ്ചികയുടേയും കുഞ്ഞിന്റെയും ദുരൂഹമരണത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുക്കണം എന്ന് കുടുംബത്തിന് ആവശ്യമുണ്ട്.
ഹൈക്കോടതിയിലെ കേസില്‍ സര്‍ക്കാര്‍ വിപഞ്ചികയുടെ കുടുംബത്തിനൊപ്പം നില്‍ക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.