ഇടുക്കി: മകന്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലയിരുന്ന മുതിർന്ന സിപിഎം നേതാവ് മരിച്ചു. രാജാക്കാട് സ്വദേശി ആണ്ടവർ (84) ആണ് മരിച്ചത്. രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സിപിഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗവുമായിരുന്നു ആണ്ടവർ. സംഭവത്തിൽ മകൻ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഇരുവരും തമ്മിൽ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് മണികണ്ഠന്‍ ടേബിള്‍ ഫാനെടുത്ത് ആണ്ടവന്‌റെ തലയ്‌ക്കടിക്കുകയായിരുന്നെന്ന് പറയുന്നു. കഴിഞ്ഞ 24നാണ് മണികണ്‌ഠൻ ആണ്ടവരെ തല്ലിച്ചതച്ചത്. ഫ്ളാസ്ക്കും ടേബിൾ ഫാനും അടക്കമുള്ള വസ്തുക്കൾ ഉപയോഗിച്ച് മകൻ പിതാവിന്റെ തലക്കും മുഖത്തുമൊക്കെ മാരകമായി ആക്രമിക്കുകയായിരുന്നു.ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
ഗുരുതരമായി പരിക്കേറ്റ ആണ്ടവര്‍ മധുര മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.മണികണ്ഠന്‍ ഇപ്പോൾ റിമാന്‍ഡിലാണ്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.















