ആലപ്പുഴ: കൃഷിഭവനില്‍ ഭീതി പരത്തി അണലി. പാമ്പിനെ കണ്ടതോടെ ആളുകള്‍ നാലുവഴിക്ക് ഓടി. കൃഷിഭവനില്‍ നടന്ന പാടശേഖര സമിതിയുടെ യോഗത്തിനിട യിലായിരുന്നു സംഭവം.
യോഗം കൂടുന്നതിന്റെ ഇടയിലാണ് ഒരു കർഷകന്റെ ചെരിപ്പിലൂടെ അണലി ഇഴഞ്ഞ് നീങ്ങിയത്. കാലിലൂടെ എന്തോ കയറി പോകുന്നത് പോലെ തോന്നിയ കർഷകനാണ് ആദ്യം പാമ്പിനെ കണ്ടത്. പരിഭ്രാന്തിയിലായ കര്‍ഷകര്‍ പെട്ടെന്ന് തന്നെ വെളിയിലേക്ക് ഇറങ്ങിയോടുകയായിരുന്നു.
പാമ്പിനെ കണ്ടതോടെ യോഗത്തിനെത്തിയ പകുതിപേർ പുറത്തേക്ക് ഓടുകയും കുറച്ച് പേർ മേശപ്പുറത്ത് ചാടി കയറുകയും ചെയ്‌തു. നീലംപേരൂര്‍ കൃഷിഭവനില്‍ വെള്ളിയാഴ്ച ഉച്ചയോടെ കോഴിച്ചാല്‍ വടക്ക് പാടശേഖരത്തിന്റെ യോഗത്തിനിടയിലാണ് സംഭവം. പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെടുന്നതിനായി ആളുകള്‍ പരക്കം പാഞ്ഞു.
സ്ഥിരമായി പാമ്പ് ശല്യം ഉണ്ടാകാറുള്ള കൃഷിഭവനില്‍ അടുത്തിടെ മൂര്‍ഖനെ കണ്ടിരുന്നു. ഓഫീസിനുള്ളില്‍ കയറിയ പൂച്ച മൂര്‍ഖനുമായി ഏറ്റുമുട്ടുകയായിരുന്നു. ചീറ്റുന്ന ശബ്ദംകേട്ട് എത്തിയ ജീവനക്കാരാണ് മൂർഖനെ കണ്ടത്. ഇവര്‍ പുറത്തേക്ക് ഇറക്കിവിടാന്‍ ശ്രമിക്കുന്നതിനിടെ പാമ്പിനെ കാണാതായി. ഇതിനെ തുടർന്ന് കുറച്ച് ദിവസം കൃഷിഭവന്റെ പ്രവര്‍ത്തനം പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റിയിരുന്നു. അതിനു പിന്നാലെയാണ് അണലി എത്തിയത്.















