കൊച്ചി: അമ്മയെ കുത്തി പരിക്കേൽപ്പിച്ച മകനു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനാണ് കുത്തേറ്റത്. മകൻ ഷെറിൻ ജോസഫിനായി വ്യാപക അന്വേഷണം നടക്കുകയാണ്
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. കലൂരിലെ ഗ്രേസിയുടെ കടയിൽ എത്തിയ ഷെറിൻ ജോസഫ് ബഹളമുണ്ടാക്കുകയും അമ്മയെ മൂന്ന് തവണ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗ്രേസി അപകട നിലതരണം ചെയ്തെന്ന് ശുപത്രി വൃത്തങ്ങൾ പറഞ്ഞു.
ഇരുപത്തിമൂന്നുകാരൻ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. അമ്മ പരാതി ഇല്ലാത്തതിനാൽ നിലവിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഗ്രേസി ജോസഫ് മകനെതിരെ മൊഴി നൽകിയാൽ മാത്രമേ തുടർനടപടികൾ എടുക്കൂയെന്നും പൊലീസ് പറയുന്നു. 2015-20 കാലത്ത് കത്രിക്കടവ് ഡിവിഷനിൽ നിന്നുള്ള കോൺഗ്രസിന്റെ കൗൺസിലറായിരുന്നു ഗ്രേസി ജോസഫ്.















