തിരുവനന്തപുരം: തുടർച്ചയായി പുറത്തു വരുന്ന പൊലീസ് അതിക്രമങ്ങളെ ഇടത് മുന്നണി യോഗത്തിൽ അപ്പാടെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നണി യോഗത്തിൽ വിശദീകരണം നൽകുന്നതിനിടെയാണ് പൊലീസ് അതിക്രമങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചത് .
ഇപ്പോൾ പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. വീഴ്ചകൾ പർവതീകരിച്ച് കാണിക്കാൻ ശ്രമമെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചെന്നും പിണറായി ന്യായീകരിക്കുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെടുന്നു.
40 മിനിറ്റ് സമയമെടുത്താണ് മുഖ്യമന്ത്രി പൊലീസ് അതിക്രമങ്ങളെ ന്യായീകരിച്ചത്. ഇപ്പോള്‍ ഉയർന്നുവരുന്നത് വർഷങ്ങൾ പഴക്കമുള്ള കേസുകളെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോൾ തുടർച്ചയായി പുറത്തു വന്ന പൊലീസ് അതിക്രമങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായിട്ടാണ് മൗനം വെടിയുന്നത്.















