തിരുവനന്തപുരം: ഹിന്ദു, കൃസ്ത്യൻ വിശ്വാസങ്ങളെ അധിക്ഷേപിച്ച സ്ഥിതിവിവരക്കണക്കു വകുപ്പിലെ മുസ്ലിം ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി. വകുപ്പ് സെക്രട്ടറിയോട് ചീഫ് സെക്രട്ടറി വിശദീകരണം ചോദിച്ചു. ഇക്കാര്യത്തിൽ ഷംജു ബി.കെയ്‌ക്ക് നേരത്തെ കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ജനം ടിവി വാർത്തയെത്തുടർന്നാണ് രണ്ടര മാസത്തിന് ശേഷമുള്ള വകുപ്പ് തല നടപടി.
മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പിലെ ഉദ്യോഗസ്ഥയാണ് ബി. കെ ഷംജു. ജുലൈ 4 ന് വായനാ ദിനത്തോട് അനുബന്ധിച്ച് ഡയറക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിലായിരുന്നു ഷംജുവിന്റെ ഗുരുതര പരാമർശം. പാളയം ജംഗ്ഷനിൽ യേശുവും കൃഷ്ണനും നബിയും ഗോലി കളിച്ചപ്പോൾ നബി ജയിച്ചു. തോറ്റ കൃഷ്ണനോടും ക്രിസ്തുവിനോടും മുട്ടുവയ്‌ക്കാൻ നബി ആവശ്യപ്പെട്ടപ്പോൾ കൃഷ്ണൻ മുണ്ടുപൊക്കി കാണിച്ചു. കെട്ടിടത്തിന്റെ മുകളിൽ ഓടിക്കയറിയ ക്രിസ്തു മുണ്ടുപൊക്കല്ലേ എന്ന് ആവശ്യപ്പെട്ടു. ഈ നിൽപ്പാണ് പാളയം പള്ളിക്ക് മുന്നിൽ കാണുന്ന ക്രിസ്തു രൂപം.’ എന്നിങ്ങനെയായിരുന്നു ഷംജുവിന്റെ വാക്കുകൾ.
അതിനീചവും നിന്ദ്യവുമായ വാക്കുകൾ കേട്ട് സദസ്സിലിരുന്നവർ പ്രതിഷേധിച്ചെങ്കിലും ഡയറക്ടർ മൗനം പാലിക്കുകയായിരുന്നു. തുടർന്ന് നിരവധി തവണ സഹപ്രവർത്തകർ ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ ഡയക്ടർ തയ്യാറായില്ല. തുടർന്ന് ഉദ്യോഗസ്ഥയ്‌ക്കെതിരെ എൻജിഒ സംഘ് ചീഫ് സെക്രട്ടറി അടക്കമുള്ളർക്ക് പരാതി നൽകി. പിന്നാലെയാണ് ഡയറക്ർ വിശദീകരണം ചോദിച്ചത്. എന്നാൽ ഷംജു ഇതുവരെ വിശദീകരണം നൽകിയിട്ടില്ലെന്നാണ് വിവരം.















