തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച വിവാദത്തിൽ ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സസ്‌പെൻഷൻ.
2019ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത് അന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ബി മുരാരി ബാബുവാണ്. നിലവില്‍ മുരാരി ബാബു ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് സസ്‌പെൻഡ് ചെയ്തത്.
സ്വർണക്കവർച്ച വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് അന്വേഷണത്തിൽ മുരാരി ബാബുവിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. 2025ൽ സ്വർണപാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടണമെന്നും മുരാരി ബാബു ഫയലിൽ നിർദേശിച്ചിരുന്നു.അന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു. ഈ സംഭവത്തിൽ ഉദ്യോഗസ്ഥനു വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സ്വര്‍ണം പൂശിയത് ചെമ്പായെന്ന് തന്ത്രിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതാണ് താന്‍ റിപ്പോര്‍ട്ട് ചെയ്തതെന്നുമാണ് മുരാരി ബാബു പ്രതികരിച്ചത്. ചെമ്പാണെന്ന് തെളിഞ്ഞതുകൊണ്ടാണ് നവീകരണം നടത്തേണ്ടി വന്നത്. വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നുമാണ് മുരാരി ബാബുവിന്റെ പ്രതികരണം.
അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബുവിനെ കൂടാതെ, തിരുവാഭരണ കമ്മീഷണർ കെഎസ് ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് എന്നിവർക്കെതിരെയും വിജിലൻസ് റിപ്പോർട്ട് ഉണ്ട്.















