തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതിയില്ല. വിദേശകാര്യമന്ത്രാലയത്തിന്റേതാണ് നടപടി. മൂന്നാഴ്ച നീണ്ടുനീൽക്കുന്ന വിദേശ സന്ദർശനമാണ് പിണറായിയും സംഘവും പദ്ധതിയിട്ടിരുന്നത്. അനുമതി നിഷേധിച്ചു കൊണ്ടുള്ള കത്ത് സംസ്ഥാന സർക്കാരിന് വിദേശകാര്യമന്ത്രാലയം കൈമാറി
ഒക്ടോബർ 16 ന് വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും യാത്ര തുടങ്ങാനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനിച്ചിരുന്നത്. ബഹ്റൈൻ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, അബുദാബി എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നായിരുന്നു അറിയിപ്പ്. മന്ത്രി സജി ചെറിയാനും സംഘത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് മുഖ്യമന്ത്രിയുടെ സന്ദർശനം എന്നാണ് വിവരം.















