വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. ഓണ്‍ലൈന്‍ വാതുവെപ്പ് കേസിലാണ് ഇരുവരുടേയും 11.14 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്.റെയ്നയുടെ പേരിലുള്ള 6.64 കോടി രൂപയുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളും ധവാന്റെ പേരിലുള്ള 4.5 കോടി രൂപയുടെ സ്ഥാവര സ്വത്തും ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്.

വാതുവെപ്പ് ആപ്പായ വണ്‍ എക്‌സ് ബെറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി നടപടി. നിയമവിരുദ്ധ വാതുവെപ്പ് കമ്പനികളുമായി റെയ്നയും ധവാനും കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നതായി ഇഡി കണ്ടെത്തി.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ഇഡി നടപടി.

വണ്‍ എക്‌സ് ബെറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇവര്‍ വിദേശ സ്ഥാപനങ്ങളുമായിഎന്‍ഡോഴ്‌സ്‌മെന്റ് കരാറുകളില്‍ ഏര്‍പ്പെട്ടു എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അനധികൃത വാതുവെപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിച്ച പണത്തിന്റെ ഉറവിടം മറച്ചുവെക്കുന്നതിനായി വിദേശ ഇടനിലക്കാര്‍ വഴിയാണ് ഈ പണമിടപാടുകള്‍ നടത്തിയതെന്നും ഇഡി പറയുന്നു.

Share
Leave a Comment