കൊച്ചി: ചലച്ചിത്രനടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്നത് വിചാരണക്കോടതി നീട്ടി.നവംബര്‍ പത്തോടെ വിധി പറയുന്ന തിയതി പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ വിധി പറയുന്നതു പരിഗണിക്കുന്നതിനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 20 ലേക്കു മാറ്റി.
ഈ കേസിൽ ചലച്ചിത്ര നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. മുഖ്യപ്രതി പള്‍സര്‍ സുനിയടക്കം ഒന്‍പത് പേരാണ് കേസില്‍ പ്രതികള്‍. ജയിലിലായിരുന്ന എല്ലാ പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണ്. 2017 ഫെബ്രുവരിയിലാണ് വാഹനത്തില്‍വച്ച് പ്രമുഖ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്.














