കൊൽക്കത്ത: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്ത്യയിലെത്തി. ഇന്ന് പുലർച്ചെ കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കനത്ത സുരക്ഷയിലാണ് താമസസ്ഥലത്തേക്ക് കൊണ്ടുപോയത്. ആയിരക്കണക്കിന് ആരാധകരാണ് പ്രിയതാരത്തെ ഒരു നോക്കുകാണാൻ വിമാനത്താവളത്തിൽ എത്തിയത്.കൊൽക്കത്തയിലെ ഹയാത്ത് റീജൻസിയിലാണ് ലയണൽ മെസി താമസിക്കുന്നത്. മെസ്സി താമസിക്കുന്ന ഹോട്ടലിന് പുറത്തും ആരാധകവൃന്ദം കാത്തുനിൽക്കുന്നത് കാണാം.
2025 ലെ ഗോട്ട് ടൂറിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സന്ദശനത്തിനായാണ് മെസ്സിയും സംഘവും ഇന്ത്യയിലെത്തിയത്. മെസ്സിക്കൊപ്പം ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും കൂടെയുണ്ട്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയ താരം 70 അടി ഉയരമുള്ള തന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. നടൻ ഷാരൂഖ് ഖാനും മകനും ചടങ്ങിൽ സന്നിഹിതരായിരുന്നു.
#WATCH | West Bengal: Star footballer Lionel Messi greets his fans at Salt Lake Stadium in Kolkata
A friendly match and a felicitation ceremony will be organised here. #Messi𓃵 #MessiInIndia
(Video Source: DD Sports) pic.twitter.com/BmxhJ7PQAT
— ANI (@ANI) December 13, 2025
അതേസമയം,മെസ്സി പ്രതീക്ഷിച്ചതിലും നേരത്തെ സ്റ്റേഡിയം വിട്ടുപോയെന്ന് ആരോപിച്ച് ആരാധകർ ബഹളമുണ്ടാക്കുന്ന വീഡിയോകൾ പുറത്തുവരുന്നുണ്ട്. ആരാധകർ കസേരകൾ തല്ലിത്ത കർക്കുകയും ഉദ്യോഗസ്ഥർക്ക് നേരെ വെള്ളക്കുപ്പികൾ എറിയുകയും ചെയ്തു. കൂടുതൽ ആളുകൾ സ്റ്റേഡിയത്തിൽ എത്തിയിരുന്നു എന്നും റിപ്പോർട്ടുണ്ട്. പരിപാടിയുടെ മുന്നോരുക്കങ്ങളിൽ ബംഗാൾ സർക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും ആരോപണമുയരുന്നുണ്ട്. മെസ്സിയുടെ കൊൽക്കത്തയിലെ പരിപാടിയുടെ ഒരുക്കങ്ങളെക്കുറിച്ച് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.
#WATCH | Kolkata, West Bengal: Angry fans threw bottles and chairs from the stands at Kolkata’s Salt Lake Stadium
Star footballer Lionel Messi has left the Salt Lake Stadium in Kolkata.
More details awaited. pic.twitter.com/mcxi6YROyr
— ANI (@ANI) December 13, 2025
2011-ലും ലയണൽ മെസ്സി അർജന്റീന ടീമിനൊപ്പം ഇന്ത്യ സന്ദർശിച്ചിരുന്നു. വെനിസ്വേലയ്‌ക്കെതിരെ സംഘടിപ്പിച്ച സൗഹൃദ മത്സരത്തിൽ കളിക്കാനാണ് അർജന്റീനൻ ടീം അന്ന് ഇന്ത്യയിൽ എത്തിയത്.















