തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വരുമെങ്കിൽ പദ്മനാഭ സ്വാമിക്ക് മുന്നിൽ ദർശനം നടത്തിവണങ്ങുമെന്ന് പറഞ്ഞിരുന്നുവെന്നും ഇന്ന് അത് താൻ ചെയ്തെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവിച്ചു.
ദേശദ്രാേഹികളിൽ നിന്നും കേരളത്തെ സംരക്ഷിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു . എൻഡിഎ സംസ്ഥാന ജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
നമ്മുടെ ലക്ഷ്യം ഈ വിജയമല്ല, കേരളത്തിന്റെ വികാസവും അതിന് ബിജെപിയുടെ മുഖ്യമന്ത്രിയുമാണ്, ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ബിജെപിയുടെ ജനപ്രതിനിധികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. കേരളത്തിൽ അധികാരം ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ അത് സാധിക്കും. 30 ശതമാനം വോട്ട് നമുക്ക് 40 ശതമാനത്തിലേക്ക് അധികം ദൂരമില്ല. ഇന്ന് തലസ്ഥാനത്ത് ബിജെപിയുടെ മേയറെ കാണുന്നു. നാളെ മുഖ്യമന്ത്രിയെയാണ് കാണമാൻ പോകുന്നത്,അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിജയത്തിന് രാജ്യത്തെ കോടിക്കണക്കിന് ബിജെപി പ്രവർത്തകരുടെ പേരിൽ അഭിനന്ദനം അറിയിക്കുന്നു.
നമ്മുടെ വഴി ലളിതമായിരുന്നില്ല. ഇവിടെ താമര വിരിയിക്കുക എളുപ്പമില്ല. ഭരണ സ്വാധീനമല്ല, ആകെയുള്ളത് പ്രവർത്തകരുടെ ആത്മവിശ്വാസം മാത്രമാണ്. അത് തകർക്കാൻ നിരവധി ശ്രമങ്ങൾ നടത്തി. എന്നാൽ പ്രവർത്തകർ പാറപോലെ ഉറച്ചുനിന്ന് നേരിട്ടു.
ഈ വിജയം അല്ല നമ്മുടെ ലിക്ഷ്യം. ഇനിയും പടവുകൾ ഏറെ ഉണ്ട്. താമര വിരിയിച്ച് കേരള ഭരണം പിടിച്ച് ബിജെപിയുടെ മുഖ്യമന്ത്രിയുണ്ടാക്കുകയാണ്. കേരളത്തിന്റെ വികാസമാണ്. കേരളത്തിൽ എല്ലാവർക്കും വിശ്വാസങ്ങൾ സംരക്ഷിക്കുകയാണ്. കേരള വിരുദ്ധ ശക്തികളെ തകർക്കുകയാണ്. എൽഡിഎഫിനും യുഡിഎഫിനും ഇതൊന്നും സാധിക്കില്ല.
പ്രധാനമന്ത്രി 2047 ൽ വികസിത ഭാരതം എന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി മോദി നമുക്ക് മുന്നിൽ വെച്ചിരിക്കുന്നത്. വികസിത ഭരരതം വികസിത കേരളത്തിലൂടെയേ നടപ്പാക്കാനാകൂ.
ഇവിടെ എൽഡിഎഫും യുഡിഎഫും മാച്ച് ഫിക്‌സിങ്ങിലാണ്. ഇത് വിസനം തടയുന്നു. കേരള ജനതയോട് അഭ്യർത്ഥിക്കുന്നു, വികസനം, സുരക്ഷ, വിശ്വാസ സംരക്ഷണം എന്നീ മൂന്നു ലക്ഷ്യങ്ങളും നേടാൻ യുഡിഎഫിനും എൽഡിഎഫിനും സാധിക്കില്ല, അമിത് ഷാ പറഞ്ഞു.















