സംസ്ഥാന ബജറ്റിനെ വിമർശിച്ച് മുൻ ഡിജിപി ഡോ. ടി. പി സെൻകുമാർ. പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ സമ്പൂർണ്ണ ബജറ്റ് എങ്ങനെയാണ് അവതിരിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനുള്ള തട്ടിപ്പാണിതെന്നും ഒരിക്കലും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ പ്രഖ്യാപിക്കുന്നതിനുള്ള ഒരു അവസരമായിട്ടാണ് പിണറായി മന്ത്രിസഭ ഇതിനെ കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഡോ. ടി. പി സെൻകുമാറിന്റെ കുറിപ്പ്
കേരള ബഡ്ജറ്റ് എന്ന തട്ടിപ്പ്. വോട്ട് ഓൺ അക്കൗണ്ട് മാത്രം വേണം.
മെയ് മാസം വരെ മാത്രം ആയുസുള്ള പിണറായി മന്ത്രിസഭ എങ്ങനെയാണ് ഒരു ഫുൾ ബജറ്റ് അവതരിപ്പിക്കുന്നത് ?
കാരണം ഇതിന് യാതൊരുവിധ സാധുതയുമില്ല. കാരണം ഇലക്ഷൻ വന്ന് പുതിയ ഗവൺമെന്റ് വരുമ്പോൾ ആ പുതിയ ഗവൺമെന്റിന് ഇതൊന്നും ബാധകമല്ല. അവർ പുതിയ ബജറ്റ് അവതരിപ്പിക്കും. അപ്പോൾ ഇതൊരു തട്ടിപ്പാണ്. വോട്ട് ഓൺ അക്കൗണ്ട് ആണ് വാസ്തവത്തിൽ അവതരിപ്പിക്കേണ്ടത്.
ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് ഫുൾ ബജറ്റ് അവതരിപ്പിച്ചു ഒരിക്കലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളൊക്കെ പ്രഖ്യാപിക്കുന്നതിനുള്ള ഒരു അവസരമായിട്ട് എടുക്കുന്നത് വളരെ തെറ്റായ ഒരു പ്രവണതയാണ്.
അതുകൊണ്ട് ഈ കേരള ബജറ്റിൽ യാതൊരുവിധ അസ്തിത്വവും കാണരുത് !
ഇത് തെറ്റായിട്ടുള്ള കാര്യങ്ങളാണ് പറയുന്നത്. അതുപോലെ തന്നെ മീഡിയ ഇതിന് കൊടുക്കുന്ന ഹൈപ്പ് !
വളരെ തെറ്റാണ്. അവർ കൃത്യമായി പറയുന്നില്ല ഇവിടെ ഒരു ഫുൾ ബജറ്റ് അല്ല വോട്ട് ഓൺ ഓൺ അക്കൗണ്ട് ആണ് വേണ്ടത് എന്ന്.
കാരണം ഇത് ഇലക്ഷൻ ഇയർ ആണ്. സർക്കാരിന് മേയ് 25 വരെയോ മറ്റോ കാലാവധി ഉള്ളു. അതിന് മുൻപ് എങ്ങനെയാണ് അവർ അടുത്ത ഒരു ഫുൾ വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നത് ???
അത് അടുത്ത സർക്കാരിന്റെ അധികാരമാണ്.
ഈ തട്ടിപ്പ് ജനങ്ങൾ മനസ്സിലാക്കണം.















