ന്യൂഡെൽഹി: മാർച്ച് 16 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതോടെ രാജ്യസഭയിൽ എൻഡിഎക്ക് വമ്പൻ മേൽക്കൈ ആയി.
ഇപ്പോഴത്തെ തെരെഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ ആകെയുള്ള 37 സീറ്റുകളിൽ 22 എണ്ണത്തിലും വിജയം നേടി.
മഹാരാഷ്‌ട്ര, ഒഡീഷ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, ബീഹാർ, ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, തെലങ്കാന എന്നിവയുൾപ്പെടെ 10 സംസ്ഥാനങ്ങളിലായി തെരഞ്ഞെടുപ്പുകൾക്ക് ഇടയാക്കിയത് സിറ്റിംഗ് അംഗങ്ങളുടെ വിരമിക്കലാണ്.
ബീഹാറിൽ 5, ഒഡീഷയിൽ 4, ഹരിയാനയിൽ 2 എന്നിങ്ങനെ. ബീഹാറിലെ 5 സീറ്റുകളും എൻഡിഎ തൂത്തുവാരി, ഒഡീഷയിൽ ബിജെപി 2 സീറ്റും ബിജു ജനതാദൾ (ബിജെഡി) 1 സീറ്റും ബിജെപി പിന്തുണയുള്ള ഒരു സ്വതന്ത്രൻ 1 സീറ്റും നേടി. ഹരിയാനയിൽ ബിജെപിയും കോൺഗ്രസും ഓരോ സീറ്റ് വീതം നേടി.
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 26 സീറ്റുകളിൽ എൻഡിഎ 13 സീറ്റുകൾ നേടി, ബിജെപിക്ക് ഒറ്റയ്‌ക്ക് 7 സീറ്റുകിട്ടി. ശേഷിക്കുന്ന സീറ്റുകൾ ശിവസേന, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അതാവാലെ), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം, പാട്ടാളി മക്കൾ കച്ചി, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ എന്നിവയുൾപ്പെടെയുള്ള സഖ്യകക്ഷികൾക്കാണ് ലഭിച്ചത്.
മത്സരിച്ചതും എതിരില്ലാതെ ലഭിച്ചതുമായ സീറ്റുകൾ ഒരുമിച്ച് എടുത്താൽ, എൻഡിഎ 37 സീറ്റുകളിൽ 24 എണ്ണം നേടി, മറ്റ് പാർട്ടികൾ ഒരുമിച്ച് 13 സീറ്റുകൾ നേടി. ഈ ഫലം രാജ്യസഭയിൽ എൻഡിഎയുടെ സംഖ്യാപരമായ മുൻതൂക്കം കൂടുതൽ ശക്തിപ്പെടുത്തുന്നു, ഇത് നിയമനിർമ്മാണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ എൻഡിഎയ്‌ക്ക് കൂടുതൽ മേൽക്കൈ നൽകുന്നു. 37 സീറ്റുകളിലേക്കുള്ള അന്തിമ കണക്കുകൾ പുറത്തുവന്നു.















