പ്രിയദർശിനി ബസിൽ തള്ളിക്കയറും, അസുഖം വന്നാൽ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും; എന്നിട്ട് മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളിൽ പഠിപ്പിക്കും; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സൗജന്യ യാത്രയുടെ പേരിൽ സ്ത്രീകളെ അധിക്ഷേപിച്ച് ഗതാ​ഗത മന്ത്രി സിപി ജോൺ. സൗജന്യമായി യാത്ര ചെയ്യാൻ പ്രിയദർശിനി ബസിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്നായിരുന്നു മന്ത്രിയുടെ പരാമർശം.

പണമില്ലാത്ത കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുകയാണെന്നും, എന്നാൽ സ്വന്തം മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല. ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ ഈ പരാമർശം. പ്രസ്താവന ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്‌ക്ക് വഴിവെച്ചിട്ടുണ്ട്.

Share