മാവോയെ വിമർശിച്ച പ്രൊഫസർക്ക് സമത്വസുന്ദര ചൈന നൽകിയത്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

മാവോയെ വിമർശിച്ച പ്രൊഫസർക്ക് സമത്വസുന്ദര ചൈന നൽകിയത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2017, 03:13 pm IST
FacebookTwitterWhatsAppTelegram

-കാളിദാസ്

ഫാസിസം കമ്യൂണിസ്റ്റുകൾക്ക് പണ്ടേ കലിയാണ്. ഭരണകൂടഫാസിസമെന്നു കേട്ടാൽ തിളയ്‌ക്കും, ചോര ഇടതുകൾക്ക് ഞരമ്പുകളിൽ… പക്ഷേ ഇടതുപക്ഷ മനോജ്ഞസുന്ദര ചൈനയിൽ ഇക്കഴിഞ്ഞയാഴ്ച ഒരു പ്രൊഫസറോട് ഭരണകൂടവും കമ്യൂണിസ്റ്റുകളും ചെയ്ത പ്രവർത്തിക്ക് ഒരു പേരു തിരയുകയാണ് ഇടതുപക്ഷ ബുദ്ധിജീവികൾ.

സംഭവം നടക്കുന്നത് ആധുനിക ചൈനയുടെ സ്ഥാപകനായ മാവോ സേ തുങിന്റെ 123ആം ജന്മദിനത്തിലാണ്. മാവോ 1976 ഡിസംബർ 9ന് മരിച്ചുവെങ്കിലും ഇന്നും ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ആരാദ്ധ്യൻ മാത്രമല്ല, ചൈനീസ് കറൻസിയായ യുവാനിൽ പോലും മാവോയുടെ ചിത്രമാണ്. ആ മുഖമാണ് ചൈനയുടെ മുഖമെന്നാണ് വയ്പ്പ്.

മാവോയ്‌ക്കു ശേഷമുളള പതിറ്റാണ്ടുകളിൽ ചൈനയിലുണ്ടായ മാറ്റങ്ങളോ, മാവോ ആവിഷ്കരിച്ച സിദ്ധാന്തങ്ങളൊക്കെ ചൈനീസ് മണ്ണിൽ പൊടി പോലുമില്ലാതായതോ, ചൈന ഏതാണ്ട് പൂർണ്ണമായും മുതലാളിത്തസ്വഭാവം കൈവരിച്ചതോ ഒന്നും ചൈനീസ് കമ്യൂണിസ്റ്റുകൾ അറിഞ്ഞിട്ടേയില്ല. മാവോയില്ലാതെ ചൈനയില്ല. അത്ര തന്നെ!

ഷാൻഡോംഗ് ജിയാൻഷു യൂണിവേഴ്സിറ്റിയിലെ 62കാരനായ ആർട്ട് പ്രൊഫസർ ഡെൻഗ് സിയാച്ചാവോ ചെയ്ത അക്ഷന്തവ്യമായ അപരാധം; മാവോയുടെ 123ആം ജന്മദിനമായ ഡിസംബർ ആറിന് തന്റെ സോഷ്യൽ മീഡിയ പേജിൽ ഒരു പോസ്റ്റിട്ടു എന്നതാണ്.

ചൈനയിലുണ്ടായ 3 മില്യൺ ജനങ്ങളുടെ മരണത്തിനു കാരണമായ കൊടും ക്ഷാമത്തിനും, 2 മില്യൺ മരണങ്ങൾക്കു കാരണമായ കാർഷികവിപ്ലവത്തിനും മാവോ ഉത്തരവാദിയായിരുന്നു എന്നാണ് പ്രൊഫസറുടെ പോസ്റ്റ്.

അപരാധം ! ലോക സെക്യുലറിസത്തിന്റെ ആദിപിതാമഹനെ വിമർശിക്കുക? ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ആവിഷ്ക്കർത്താക്കൾക്കിട്ടു തന്നെ ആപ്പു വയ്‌ക്കുക ! ക്ഷമിക്കാൻ കഴിയില്ല.

എന്തും വിളിച്ചു കൂവാൻ ഇതെന്താ ഭാരതമാണോ?

പ്രൊഫസറുടെ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടു. പക്ഷേ അതിന്റെ സ്ക്രീൻ ഷോട്ടുകൾ ചൈനീസ് വിപ്ലവവീഥികളിലൂടെ തലങ്ങും വിലങ്ങും റെഡ് വാളണ്ടിയർ പരേഡ് നടത്തി. ചൈനയുടെ ചുവന്ന തെരുവീഥികളിൽ പ്രൊഫസറുടെ കറുത്ത വാക്കുകൾ വിപ്ലവനേതാക്കളെയൊന്നാകെ നോക്കി കൊഞ്ഞനം കുത്തുകയും, ചോര തിളപ്പിക്കുകയും ചെയ്തു… ചുരുക്കത്തിൽ കാണേണ്ടവരും, കാണേണ്ടാത്തവരുമെല്ലാം പ്രൊഫസറുടെ പോസ്റ്റ് വായിച്ചു. ചൈനീസ് മാവോയിസ്റ്റുകൾ പ്രതിഷേധവും, വിപ്ലവവുമായി തെരുവീഥികളിലോട്ടിറങ്ങി.

“മാവോയെ എതിർക്കുന്നവൻ ജനങ്ങളുടെ ശത്രുവാണ്” മാവോയിസ്റ്റുകൾ ബാനറും ഇറക്കി.

അപ്പോൾ അഭിപ്രായസ്വാതന്ത്ര്യം?

ഇത് ഇന്ത്യയല്ല ഹേ… റെവല്യൂഷണലിസ്റ്റ്, സെക്യുലറിസ്റ്റ്, കമ്യൂണിസ്റ്റ് ചൈനയാണ്!

എന്നാലിതാ ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച ചൈനയുടെ ദേശീയപത്രം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു; പ്രൊഫസറെ യൂണിവേഴ്സിറ്റിയിൽ നിന്നും കഴിഞ്ഞ വ്യാഴാഴ്‌ച്ച പുറത്താക്കി. യൂണിവേഴ്സിറ്റിയുടെ പാർട്ടി കമ്മറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു; പ്രൊഫസർ ഇനി  പഠിപ്പിക്കില്ല, സെമിനാറുകളോ, പൊതുയോഗങ്ങളോ വിളിച്ചു ചേർക്കാൻ പ്രൊഫസർക്കിനി അവകാശവുമില്ല.

നടപടിയുടെ കാരണമെന്താണെന്ന് ഗ്ലോബൽ ടൈംസിനും അറിയില്ല, പാർട്ടി കമ്മറ്റിക്കും അറിയില്ല !

പ്രാദേശികവും, ദേശീയവുമായ നിയമങ്ങളെ പ്രൊഫസർ ലംഘിച്ചിരിക്കുന്നുവെന്ന് ഒരു ഒഴുക്കൻ വിശദീകരണം ഷാൻഡോംഗ് ഗവണ്മെന്റിന്റെ വെബ്സൈറ്റിലെവിടെയോ കണ്ടവരുണ്ടെന്നല്ലാതെ പ്രൊഫസറുടെ ജോലി തെറിച്ചതിനു കാരണവുമില്ല, അതിനെതിരേ സമരവുമില്ല, കൊടിപ്പടയുമില്ല. സമത്വസുന്ദര ചൈന വീണ്ടും അതിന്റെ ദൈനംദിന വ്യവഹാരങ്ങളിലേയ്‌ക്ക്…

ഈ വാർത്ത ഇപ്പോൾ പുറത്തു വരുമ്പോൾ കേരളം കമ്യൂണിസ്റ്റുകൾ സ്വപ്നം കണ്ട കിനാശ്ശേരിയെക്കുറിച്ച് ഊർജ്ജിതമായി ചർച്ച ചെയ്യുന്ന അവസരമാണല്ലോ. അപ്പോൾ ചർച്ചകൾ തുടരാൻ ഇനിയും വിഷയങ്ങൾക്ക് ‘കനം’ കൂടുകയാണ്…

ഫാസിസം? ഭരണകൂടഫാസിസം? സെക്യുലറിസം? ആവിഷ്ക്കാരസ്വാതന്ത്ര്യം? അഭിപ്രായസ്വാതന്ത്ര്യം? വിപ്ലവം???

അല്ല, സഖാക്കൾ നിൽക്കുന്നോ; അതോ പോകുവാണോ?

ShareTweetSendShare

More News from this section

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

സമാധാന ചർച്ചകൾ പരാജയപ്പെട്ടു; പാകിസ്ഥാൻ ഉത്തരവാദിത്തമില്ലാതെ പെരുമാറി, രൂക്ഷ വിമർശനവുമായി അഫ്​ഗാനിസ്ഥാൻ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies