ന്യൂഡൽഹി : കരൾ മാറ്റി വയ്‌ക്കുന്നതിനു ഇന്ത്യയിൽ ചികിൽസ തേടാനായി മെഡിക്കൽ വിസക്ക് അപേക്ഷിച്ച പാകിസ്ഥാൻ പൗരന് വിസ അനുവദിച്ചതായി വിദേശകാര്യമന്ത്രി സുഷമസ്വരാജ്.ട്വിറ്ററിലാണ് ഇക്കാര്യം പങ്ക് വയ്ച്ചത്.
ഹമീദ് അലി അഷ്റഫ് എന്ന യുവാവാണ് അത്യാസന്ന നിലയിലുള്ള തന്റെ പിതാവിന്റെ കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്കായി ട്വിറ്റർ വഴി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് സഹായം ആവശ്യപ്പെട്ടിരുന്നത്.
ഹൃദയശസ്ത്രക്രിയക്കായി പാകിസ്ഥാൻ സ്വദേശിയായ ഏഴു വയസ്സുകാരി മാഹാ ഷോയിബിന് ഇക്കഴിഞ്ഞ സെപ്റ്റംബർ 27 ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം മെഡിക്കൽ വിസ അനുവദിച്ചിരുന്നു.
കഴിഞ്ഞ ആഗസ്റ്റിൽ വിസക്ക് അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നതിനെ തുടർന്ന് കുട്ടിയുടെ മാതാവ് നിദയാണ് വിഷയം സുഷമ സ്വരാജിന്റെ ശ്രദ്ധയിൽ പെടുത്തിയത് .
അധികം വൈകാതെ മാഹാ ഷോയിബിന് വിസ അനുവദിച്ചു.തുടർന്ന് സുഷമക്കും,ഇന്ത്യക്കാർക്കും നന്ദി പറഞ്ഞ് ചുംബനം പറത്തി കൊച്ചു മാഹായുടെ വീഡിയോ ട്വീറ്റും എത്തി.
Leave a Comment