രാജര്‍ഷി പദവിയിലേക്ക് കുമ്മനം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

രാജര്‍ഷി പദവിയിലേക്ക് കുമ്മനം

ജി കെ സുരേഷ് ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2018, 11:54 am IST
FacebookTwitterWhatsAppTelegram

കേരള രാഷ്‌ട്രീയത്തിലെ വഴിതെറ്റിവന്ന സൗമ്യ ദീപ്ത മുഖമാണ് കുമ്മനം രാജശേഖരന്‍. മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് കുമ്മനം നിയോഗിക്കപ്പെടുമ്പോള്‍ ഭാരതരാഷ്‌ട്രീയത്തില്‍ അത് കാര്യമായ മാറ്റമുണ്ടാക്കുന്നതല്ല. പക്ഷേ, ആ നിയോഗം ഒരു പ്രതീകമാണ്. ജീവിതത്തിലെ വിലപ്പെട്ടതെല്ലാം വലിച്ചെറിഞ്ഞ് ഭാരതത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുവേണ്ടി സ്വന്തം ജീവിതം സന്യാസതുല്യം അടിയറവെച്ച സംഘ പ്രചാരകന് കിട്ടുന്ന അംഗീകാരം. അതുകൊണ്ടുതന്നെ കുമ്മനം രാജശേഖരനെ തേടിയെത്തുന്ന ഓരോ പദവിയും ആര്‍.എസ്.എസ്സിന്റെ പ്രചാരകന്മാര്‍ക്കും സംഘ സ്വയംസേവകര്‍ക്കും ലഭിക്കുന്ന അംഗീകാരമാണ്.

രാഷ്‌ട്രീയക്കാരുടെ പതിവായ ജാഡകളോ, ചിരിക്കാത്ത (എയര്‍ പിടിക്കുക എന്ന് പത്രഭാഷ), പറഞ്ഞത് പ്രവര്‍ത്തിക്കാതിരിക്കുകയും പ്രവര്‍ത്തിക്കുന്നത് പറയാതിരിക്കുകയും ചെയ്യുന്ന രീതിയായിരുന്നില്ല കുമ്മനത്തിന്റേത്. സാധാരണക്കാര്‍ക്കൊപ്പം തോളില്‍ കൈയിട്ട് അവരുടെ വികാരങ്ങളും വിചാരങ്ങളും അറിഞ്ഞ്, കുടിലും കൊട്ടാരവും ഒരേ മനസ്സോടെ കയറിയിറങ്ങുന്ന കുമ്മനത്തിന്റെ രീതി രാഷ്‌ട്രീയക്കാരുടേതുമായിരുന്നില്ല. രാഷ്‌ട്രീയത്തിന് കുമ്മനത്തെപ്പോലെ ഒരാളെ ഉള്‍ക്കൊള്ളുക ബുദ്ധിമുട്ടായിരുന്നു. കാരണം അദ്ദേഹത്തിന്റെ സത്യസന്ധതയും നിഷ്‌കളങ്കതയും രാഷ്‌ട്രീയത്തിന് അനുസൃതമായിരുന്നില്ല. പ്രത്യേകിച്ചും കേന്ദ്രഭരണം കിട്ടിയതോടെ ഒഴുകിയെത്തിയ ഭൈമീ കാമുകന്മാരുടെ തിരക്കില്‍ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന്റെ രീതികള്‍ക്ക് കഴിയുമായിരുന്നില്ല. രാഷ്‌ട്രീയത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ പോരാട്ടത്തിന്റെ മുഖം തുറന്ന ഋഷിതുല്യമായ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്.

ദത്തോപാന്ത് ഠേംഗ്ഡിജി സംഘപ്രചാരകനായി കേരളത്തിലെത്തുമ്പോള്‍ ആ പരിപ്പ് ഇവിടെ വേവില്ല എന്ന് വീറോടെ മുദ്രാവാക്യം വിളിച്ച സി.പി.എംകാര്‍ക്കു മുന്നില്‍ കേരളത്തിലെ സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ പ്രതീകമാണ് കുമ്മനം. നിലയ്‌ക്കല്‍ മുതല്‍ ആറന്മുള വരെയുള്ള ഹിന്ദു മുന്നേറ്റങ്ങളുടെയും സമരങ്ങളുടെയും നടുനായകത്വം വഹിച്ച കുമ്മനം സജീവരാഷ്‌ട്രീയത്തില്‍ നിന്ന് ഭരണതലത്തിലേക്ക് നീങ്ങുമ്പോള്‍ നഷ്ടമാകുന്നത് ഒരു പോരാളിയെ മാത്രമല്ല, പോരാട്ടങ്ങള്‍ക്ക് നടുവില്‍ നിന്ന് ചിന്തിയ ചോര ശ്രദ്ധിക്കാതെ സാധാരണക്കാര്‍ക്കൊപ്പം നിന്ന പോരാട്ടത്തിന്റെ ക്ഷാത്രവീര്യത്തെയാണ്.

പ്രധാനമന്ത്രി വരുമ്പോള്‍ പോലും സംസ്ഥാന പ്രസിഡണ്ട് എന്ന നിലയില്‍ കുമ്മനത്തിന് ക്ഷണക്കത്ത് പോലും കൊടുക്കാത്ത ധാര്‍ഷ്ട്യ രാഷ്‌ട്രീയത്തിന്റെ പ്രതീകമായ പിണറായിയുടെ മുഖത്തുള്ള ഒരടി കൂടിയാണ് പ്രോട്ടോക്കോളില്‍ മുകളിലുള്ള കുമ്മനം. അദ്ദേഹം പക്ഷേ, അതൊന്നും കാട്ടില്ല. കാരണം അത് അദ്ദേഹത്തിന്റെ, വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തിന്റെ രീതിശാസ്ത്രമല്ല. തീര്‍ച്ചയായും മിസോറം രാജ്ഭവന് കുമ്മനം ഒരു പുതിയ അനുഭവമായിരിക്കും. ഏഴുതിരിയിട്ട നിലവിളക്കു പോലെ ഐശ്വര്യത്തിന്റെയും കുലീനതയുടെയും പ്രതീകമായി അദ്ദേഹം ശോഭിക്കും. രാജര്‍ഷിക്ക് തുല്യമായ ആ ലളിതജീവിതം സൃഷ്ടിക്കുന്നത് ഒരു പുതിയ മാതൃകയായിരിക്കും. സംഘപ്രചാരകന്റെ നിഷ്ഠാപൂര്‍ണ്ണമായ ലളിതജീവിതത്തിന്റെ, ആത്മാര്‍ത്ഥതയുടെയും സത്യസന്ധതയുടെയും മാതൃക.

Share6381TweetSendShare

More News from this section

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

Latest News

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies