പന്തളം: ശബരിമല യുവതീ പ്രവേശന വിധിയിൽ ഭക്തർക്കൊപ്പമെന്ന് പന്തളം കൊട്ടാരം. അയ്യപ്പന്റെ ആചാരം മാറ്റുന്ന ഒരു കാര്യവും അംഗീകരിക്കില്ലെന്നും യുവതി പ്രവേശനം എന്നത് സ്ത്രീ പ്രവേശനം എന്നാക്കിയത് ഗൂഢാലോചനയാണെന്നും കൊട്ടാരം. വിധി മുൻകൂട്ടി തീരുമാനിച്ചതുപോലെയെന്നും പന്തളം കൊട്ടാരം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയുടെ ആചരപരമായ പ്രത്യേകതകൾ രാഷ്‌ട്രപതിയേയും കേന്ദ്ര സർക്കാറിനെയും ബോധ്യപ്പെടുത്താനും, വിശ്വാസികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ അണിനിരത്താനും കഴിഞ്ഞ ദിവസം നടന്ന പന്തളം കൊട്ടാരം നിർവ്വാഹ സംഘം യോഗത്തിൽ തീരുമാനിച്ചിരുന്നു.
അതേസമയം, ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഇടത് സർക്കാർ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അയ്യപ്പസേവാ സമാജം ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ. ഇതാണ് കോടതി വിധിയിലേക്ക് നയിച്ചത്. നിയമവാഴ്ചയ്‌ക്ക് വിധേയമായി തന്നെ കോടതിവിധി മറികടക്കാനുളള മാർഗ്ഗങ്ങളെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
Leave a Comment