മലയാളി മനസിനെ ദേശീയതയെപ്പറ്റി കൂടുതൽ ചിന്തിക്കാൻ പഠിപ്പിച്ച, പരമേശ്വർ ജി എന്ന തണൽ ഇനിയില്ല: വി മുരളീധരൻ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മലയാളി മനസിനെ ദേശീയതയെപ്പറ്റി കൂടുതൽ ചിന്തിക്കാൻ പഠിപ്പിച്ച, പരമേശ്വർ ജി എന്ന തണൽ ഇനിയില്ല: വി മുരളീധരൻ

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അന്തരിച്ച പി പരമേശ്വർജിയെ അനുസ്മരിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2020, 12:34 pm IST
FacebookTwitterWhatsAppTelegram

പരമേശ്വർ ജിയെന്ന തണൽ ഇനിയില്ലെന്ന്, ഈ വിയോഗമുണ്ടാക്കിയ ശൂന്യതയിൽ മനസിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് ഞാൻ…. ഭാരതീയ വിചാര കേന്ദ്രത്തിന് ഊടും പാവുമേകി, ആർഎസ്എസ് പ്രസ്ഥാനത്തിന്റെ വളർച്ചയിലുടനീളം ദീപസ്തംഭമായി നിന്നു പരമേശ്വർ ജി. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു. വിദ്യാർത്ഥി പരിഷത്തിന്റെ പ്രവർത്തന കാലത്താണ് അദ്ദേഹവുമായി ആദ്യമായി അടുത്തിടപഴകാൻ എനിക്ക് അവസരം കിട്ടിയത്… കഴിഞ്ഞ മാസം കണ്ണൂരിൽ നടന്ന ഭാരതീയ വിചാര കേന്ദ്ര സമ്മേളനത്തിലാണ് അവസാനമായി കണ്ടതും…. ആശയപരമായി എന്ത് സംശയവുമായി പോയാലും ഓരോ കൂടിക്കാഴ്ചയിലും അത് പരിഹരിച്ചേ അദ്ദേഹം യാത്രയാക്കാറുണ്ടായിരുന്നുള്ളൂ. പക്ഷേ, ഇന്ന് അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാനാണ് യാത്ര.

ചിന്തകനായും എഴുത്തുകാരനായും രാഷ്‌ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യമായിരുന്ന അദ്ദേഹത്തെ കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി എല്ലാവരും പരമേശ്വർജി എന്ന് വിളിച്ചതിൽ നിന്നു തന്നെ മനസിലാക്കാനാകും എത്രമാത്രം ഉയർന്ന സ്ഥാനത്താണ് മലയാളി മനസിൽ അദ്ദേഹം ചിര പ്രതിഷ്ഠനായതെന്ന്. നവോത്ഥാനത്തെ നേർവഴിയിലേക്ക് നയിക്കാൻ പരമേശ്വർ ജി തുടങ്ങി വച്ച ഭാരതീയ വിചാര കേന്ദ്രം കേരളത്തിന്റെ ചുവപ്പൻ രാഷ്‌ട്രീയത്തെ മറ്റൊരു ഗതിയിലേക്ക്, ചിന്താധാരയിലേക്ക്, തിരിച്ചുവിടുകയായിരുന്നു. സ്ഥാനമാനങ്ങളിൽ ആകൃഷ്ടനാകാതെയാണ് ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് അദ്ദേഹം തന്റെ തട്ടകം മാറ്റിയത്. കേരളത്തിൽ പ്രവർത്തിക്കുകയെന്ന ദൃഢപ്രതിജ്ഞയും അദ്ദേഹത്തിനുണ്ടായിരുന്നു.

പരമേശ്വർ ജിയാണ് മലയാളി മനസിനെ ദേശീയതയെപ്പറ്റി കൂടുതൽ ചിന്തിക്കാൻ പഠിപ്പിച്ചത്. കൊട്ടിഘോഷിച്ച കേരള മോഡലിന്റെ പൊള്ളത്തരം സാക്ഷാൽ ഇ എം എസിനോട് പോലും മടിയില്ലാതെ നേരിട്ട് വെട്ടിത്തുറന്ന് പറഞ്ഞ പരമേശ്വർ ജിയോട് പാർലമെൻറിലെ ആളെണ്ണം പറഞ്ഞ് തർക്കിച്ച ഇഎംഎസിന്റെ പിൻമുറക്കാർക്ക്, പാർലമെൻറിലെ ആളെണ്ണവും കൂടിയത് കാട്ടിക്കൊടുത്താണ് പരമേശ്വർ ജി വിടവാങ്ങിയത്. ആശയപരമായി വ്യത്യസ്ത ധാരകളിൽ നിൽക്കുന്നവർ തമ്മിൽ ആരോഗ്യകരമായ സംവാദമാകാം എന്ന മാതൃകയും ഭാരതീയ വിചാര കേന്ദ്രത്തിലൂടെ കാട്ടിക്കൊടുക്കാൻ അദ്ദേഹത്തിനായി.1990 കളിൽ ആഗോളതലത്തിൽ കമ്യൂണിസം നേരിട്ട തിരിച്ചടികളെ കേരളത്തിന്റെ തെരുവുകളിൽ അദ്ദേഹം ആശയഗാംഭീര്യത്തോടെ തുറന്നു കാട്ടി.

1951 ൽ കേസരി വാരികയുടെ മുഖപ്രസംഗത്തിലൂടെ പരമേശ്വർ ജിയെന്ന പത്രപ്രവർത്തകനെയും കേരളമറിഞ്ഞു. ദേശസ്നേഹ ഗീതങ്ങളടക്കമുള്ള കവിതകളിലൂടെയും അദ്ദേഹം തന്റെ ആശയങ്ങൾ വ്യക്തമാക്കി. ഭാരതീയ ജനസംഘത്തിന് ആശയാടിത്തറ ഉണ്ടാക്കിയ അദ്ദേഹം, അടിയന്തരാവസ്ഥക്കാലത്ത് മിസാ തടവുകാരനായി ജയിൽവാസവും അനുഭവിച്ചു. ജനസംഘം ജനതാ പാർട്ടിയായി ഉയിർകൊണ്ടപ്പോൾ അദ്ദേഹവും രാഷ്‌ട്രീയത്തിൽ നിന്ന് പിൻവാങ്ങി.ആധ്യാത്മികതയും ലാളിത്യവും കൈമുതലാക്കി, മലയാളികൾക്ക് മാർഗനിർദേശിയായി ശിഷ്ടകാലം കൊണ്ടുപോവുകയെന്ന തീരുമാനമാണ് അന്ന് അദ്ദേഹമെടുത്തത്.

2004ൽ പത്മശ്രീയും 2018 ൽ പദ്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ദേശീയതയെ ചോദ്യം ചെയ്യുന്ന കപട നവോത്ഥാന വാദികളെ എന്നും തുറന്നെതിർത്തിട്ടുള്ള പരമേശ്വർ ജി യുടെ ആശയമാണ് ഇന്ന് നരേന്ദ്ര മോദി സർക്കാരും പിന്തുടരുന്നത്. ഒരു തലമുറയെ വിഷലിപ്തമാക്കാനുള്ള ഇടതു നീക്കത്തെ തുടച്ചെറിഞ്ഞു കൊണ്ടാവണം പരമേശ്വർ ജിക്ക് നാം ശ്രദ്ധാഞ്ജലിയൊരുക്കേണ്ടത്.
യജ്ഞ പ്രസാദമെന്ന കവിതാ സമാഹാരത്തിൽ പരമേശ്വർ ജിയെഴുതിയത് പോലെ, വിരുന്നു നാളുകൾ തീർത്ത് ആ മഹാനുഭാവൻ മറ്റൊരിടത്തേക്ക് പോയെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. പ്രിയ വഴികാട്ടിക്ക് കണ്ണീരോടെ വിട

Tags: PARAMESWARJI
Share239TweetSendShare

More News from this section

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

Latest News

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies