ന്യൂഡല്‍ഹി : കാബൂളില്‍ സിഖ് ഗുരുദ്വാരയ്‌ക്ക് നേരേ ഭീകരാക്രമണം നടത്തിയ മലയാളി ഐഎസ് ഭീകരന്‍ കാസര്‍കോഡ് തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മുഹ്സിനെതിരെ എന്‍ഐഎ കേസ്സെടുത്തു. ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസൻ വിഭാഗമാണ് ആക്രമണത്തിന് പിന്നില്‍. ഭീകരാക്രമണം നടത്തിയ മലയാളി ഐഎസ് ഭീകരന്റെ ചിത്രവും സംഘടന തന്നെ പുറത്ത് വിട്ടിരുന്നു. അബു ഖാലിദ് അല്‍ ഹിന്ദി എന്ന പേരില്‍ പുറത്തു വിട്ട ചിത്രത്തിലുള്ളത് കാസര്‍കോഡ് തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്‌സിന്‍ ആണെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. നേരത്തെ പടന്ന സ്വദേശി മുഹമ്മദ് സാജിദാണെന്നായിരുന്നു റിപ്പോർട്ട്.
ഇതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസ്സെടുത്തത്.കാബൂളിലെ സിഖ് ഗുരുദ്വാരയില്‍ കഴിഞ്ഞ ബുധനാഴ്ച നടന്ന ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യൻ പൗരന്‍ അടക്കം 27 പേര്‍ ആണ് കൊല്ലപ്പെട്ടത്. എന്‍ഐഎ നിയമ ഭേദഗതിയുടെ ഭാഗമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന കേസ്സുകൂടിയാണ് ഇത്. വിദേശരാജ്യങ്ങളില്‍ നടക്കുന്ന കുറ്റകൃത്യമായാല്‍ പോലും ഇന്ത്യന്‍ പൗരന്‍മാരോ , ഇന്ത്യന്‍ താത്പര്യത്തെ ബാധിക്കുന്നതോ ആയാല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ഇടപെടാന്‍ അധികാരം നല്കുന്നതാണ് പുതിയ ഭേദഗതി.
ഐഎസില്‍ പോയി കൊല്ലപ്പെട്ട മലയാളി ഭീകരരുടെ ഭാര്യമാര്‍ ഈയിടെ ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖം പുറത്തുവന്നിരുന്നു. മൊഹമ്മദ് മുഹ്‌സിന്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ ഭാഗമായി ഐഎസില്‍ ചേരാന്‍ പോയ ഭീകരരുടെ ഭാര്യമാരും ഈ കൂട്ടത്തിലുണ്ടായിരുന്നു.