സിന്ധ്: പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്കു നേരേ അതിക്രമങ്ങൾ തുടരുന്നു. സിന്ധ് പ്രവിശ്യയിലെ പ്രാദേശിക നേതാവ് രണ്ട് ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. മതപരമായ വിവേചനവും പീഡനവും നടത്തുന്നത് സിന്ധ് പ്രവിശ്യയില്‍ പതിവായിരിക്കുന്നതായി മാതാപിതാക്കള്‍ ആരോപിച്ചു.
പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെയാണ് പ്രാദേശിക രാഷ്‌ട്രീയ നേതാവും സഹോദരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. സുതി, ഷാമ എന്നീ പെണ്‍കുട്ടികളെയാണ് പീര്‍ ഫൈസല്‍ ഷാ ജീലാനിയും സഹോദരനും ചേര്‍ന്ന് കടത്തിക്കൊണ്ടുപോയത്. പരാതിപ്പെട്ടാല്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന ഭീഷണിയാണ് നേതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും മാതാപിതാക്കള്‍ പറഞ്ഞു. എത്ര പ്രതിഷേധങ്ങളുണ്ടായിട്ടും പാകിസ്താ നില്‍ ന്യൂനപക്ഷങ്ങളെ കടുത്ത മതപീഡനത്തിനും മതംമാറ്റത്തിനും വിധേയരാക്കു കയാണെന്ന് കുടുംബാംഗങ്ങള്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് സഹായിക്കുന്നില്ല. കേസ്സ് എടുത്താല്‍ തന്നെ പ്രതികളാരും കോടതിയില്‍ ഹാജരാകില്ല.ആഗോള മനുഷ്യാവകാശ സംഘടനയുടെ പുതിയ റിപ്പോര്‍ട്ടില്‍ പാകിസ്താനില്‍ ഒരു വര്‍ഷം ശരാശരി 1000 ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയി മതംമാറ്റുന്നതായാണ് തെളിവുസഹിതം പരാമര്‍ശിച്ചിട്ടുള്ളത്. ഒരു മാസം കുറഞ്ഞത് 25 കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.