തിരുവനന്തപുരം : മുന്‍ ഐടി വകുപ്പ് ഉദ്യോഗസ്ഥന് അരുണ്‍ ബാലചന്ദ്രനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്. ഐടി ഫെലോകളെ നിയമിക്കുക മുഖ്യമന്ത്രിയുടെ അറിവോടെയല്ലേ എന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കാതിരുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ആര്‍ക്കൊക്കെയാണ് പങ്കുള്ളത് എന്ന കാര്യം പുറത്തു വരട്ടെയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നിലവില്‍ ഐടി ഫെലോ ഇല്ല. ഐടി വിദഗ്ധര്‍ ചേര്‍ന്നാണ് ഐടി ഫെലോയെ നിയമിക്കുന്നത്.
സര്‍ക്കാര്‍ അധികാരത്തിലേറുന്നതിനു മുന്‍പു തന്നെ വകുപ്പില്‍ പ്രസ്തുത വ്യക്തിയുടെ നിയമനം നടന്നിരിക്കാം. സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഐടി വികസനത്തിനായി പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഐടി ഫെലോയെ നിയമിക്കുന്നത്. നിലവില്‍ അയാള്‍ക്ക് സ്ഥാനങ്ങള്‍ ഒന്നും തന്നെയില്ല. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരട്ടെ. ധൃതി കൂട്ടേണ്ട കാര്യമില്ലെന്നും പിണറായി പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ വിശദമായ എന്‍ഐഎ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഐടി വകുപ്പിലെ ഹൈപവര്‍ ഡിജിറ്റല്‍ അഡൈ്വസറി ഡയറക്ടറായിരുന്ന അരുണ്‍ ബാലചന്ദ്രനെ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ സ്ഥാനത്തു നിന്നും നീക്കിയത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവര്‍ക്ക് അരുണ്‍ ബാലചന്ദ്രന് ഫ്ളാറ്റുകള്‍ എടുത്തു നല്‍കിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു നടപടി.
അതേസമയം കേസിന്റെ അന്വേഷണം സര്‍ക്കാരിലേക്ക് എത്തുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അരുണിനെ സ്ഥാനത്തു നിന്നും നീക്കിയതെന്നാണ് വിലയിരുത്തല്‍. കൊച്ചി ഡിസൈന്‍ വീക്കിന്റെ സ്പെഷ്യല്‍ ഓഫീസര്‍ കൂടിയായ അരുണിന്റെ നിയമനം മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ സാധിക്കൂ. ഇതിന് പുറമേ സ്വപ്നയും ശിവശങ്കറുമായും അരുണിന് അടുത്ത ബന്ധമുളളതായും കണ്ടെത്തിയിട്ടുണ്ട്.