അയോധ്യ: പുനര്‍ നിര്‍മ്മാണത്തിനൊരുങ്ങുന്ന രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്‌ക്ക് പ്രദേശത്ത് ഒരുക്കുന്നത് അഭൂതപൂര്‍വ്വമായ സുരക്ഷ സജ്ജീകരണണങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു പി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍,മുഖ്യമന്ത്രി യോഗി ആദ്യത്യ നാഥ്, ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് എന്നിവരും സന്യാസിമാരും അടക്കം 175അഥിതികളാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ.അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങിന്റെ ഭാഗമാകും.
അജ്ഞാത മൃതദേഹങ്ങളുടെ അന്ത്യര്‍മങ്ങള്‍ നടത്തുന്നതിലൂടെ പദ്മശ്രീ പുരസ്‌കാരം നേടിയ മുഹമ്മദ് യൂനുസിനേയും, അയോധ്യ ഭൂമി തര്‍ക്ക ഭൂമി തർക്ക കേസ് കോടതിയിലെത്തിച്ച ഇഖ്‌ബാൽ അൻസാരിയേയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി അതിഥികള്‍ക്ക് നല്‍കിയിരിക്കുന്ന ക്ഷണക്കത്തുകള്‍ ഒറ്റത്തവണ മാത്രമെ ഉപയോഗിക്കാന്‍ കഴിയൂ. എല്ലാ ക്ഷണക്കത്തിലും ഓരോ സുരക്ഷാ കോഡുകള്‍ ഉണ്ടായിരിക്കും. ഒരു തവണ മാത്രമെ ഈ കോഡ് ഉപയോഗിക്കാന്‍ സാധിക്കൂ.ഓരോ സീരിയല്‍ നമ്പറും ഇതിലുണ്ടാകും. പ്രവേശന കവാടത്തില്‍ സുക്ഷ ഉദ്യോഗസ്ഥര്‍ ഇത് ക്രോസ് ചെക്ക് ചെയ്യും. ആര്‍ക്കും കാര്‍ഡ് കൈമാറാനാകില്ല. ഒരു തവണ മാത്രമെ ഇത് ഉപയോഗിക്കാന്‍ സാധിക്കൂ. അയോധ്യയില്‍ ചടങ്ങിന് എത്തിയവര്‍ക്ക് ഇന്ന് ക്ഷണക്കത്ത് കൈമാറി.
ചടങ്ങ് നടക്കുന്ന വേദിയിലേക്ക് മൊബൈല്‍ ഫോണ്‍, ക്യാമറ, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നതിന് അനുമതിയില്ല. അതിഥികള്‍ക്ക് വാഹന പാസുമില്ല. അമവ ക്ഷത്രത്തിന് മുമ്പിലായി പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അതിഥികള്‍ക്ക് വേദിയിലേക്ക് എത്താന്‍ 250 ഓളം അടി നടക്കേണ്ടി വരും. ഭൂമി പൂജയ്‌ക്ക് പുറമെ ക്ഷേത്രത്തിന്റെ പുതിയ മോഡലുള്ള അഞ്ചു രൂപ തപാല്‍ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കും.