ക്രൗര്യത്തോടെ കളം നിറഞ്ഞാടുന്ന കാളി ....അറിയാം മുടിയേറ്റ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Temple

ക്രൗര്യത്തോടെ കളം നിറഞ്ഞാടുന്ന കാളി ….അറിയാം മുടിയേറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2020, 08:03 pm IST
FacebookTwitterWhatsAppTelegram

ഭദ്രകാളീ പ്രീണനത്തിനായി നടത്തിവരാറുള്ള ക്ഷേത്രത്തിലെ ഒരു പൈതൃക – അനുഷ്ഠാന കലയാണ് മുടിയേറ്റ്. മദ്ധ്യകേരളത്തിൽ എറണാകുളം ജില്ലയിലെ കീഴില്ലം, തൃശൂർ ജില്ലയിലെ കൊരട്ടി – ചെറ്റാരിക്കൽ ദേശം, തിരുമറയൂർ, പാഴൂർ, പുത്തൻ കുരിശ്, മഴുവനൂർ എന്നീ സ്ഥലങ്ങളാണ് ഈ പ്രാചീന കലയുടെ ഈറ്റില്ലം. ഭഗവതികാവുകളിലും, തറവാട്ട് ക്ഷേത്രങ്ങളിലും പ്രാചീന നൃത്തനാടക രൂപത്തിൽ ദാരിക വധം പ്രമേയമാക്കി കുറുപ്പ്, മാരാർ സമുദായക്കാർ അവതരിപ്പിച്ചുവരുന്ന അനുഷ്ഠാന കലായാണിത്.

അലങ്കരിച്ച പന്തലിൽ പഞ്ചവർണ്ണ പൊടികൾ കൊണ്ട് ഭദ്രകാളീ രൂപത്തിൽ കളം എഴുതി, തിരി ഉഴിച്ചിൽ, താലപ്പൊലി പ്രതിഷ്ഠാപൂജ, കളം മായ്‌ക്കൽ എന്നീ ചടങ്ങുകളോടെ ആരംഭിച്ച് അസുര ചക്രവർത്തിമാരായ ദാരികന്റെയും, ദാനവേന്ദ്രന്റെയും നീചപ്രവർത്തികളെ നാരദർ മുഖേന രംഗാവതരണം നടത്തുകയും അവസാനം കാളി – ദാരിക യുദ്ധത്തിൽ ദാരികനെ നിഗ്രഹിക്കുന്നതുവരെയുള്ള ഭാഗങ്ങളാണ് മുടിയേറ്റിൽ അവതരിപ്പിച്ചുവരുന്നത്.

ശിവൻ, നാരദൻ, കാളി, ദാരികൻ, ദാനവേന്ദ്രൻ എന്നിവരെ കൂടാതെ സദസ്സിന്റെ വിരസതയും ഭീതിയും ഒഴിവാക്കുന്നതിനായി വിദൂഷകരായ കൂളിയും, കോയിമ്പടായരും രംഗത്തെത്തുന്നു. ദുർമാർഗ്ഗിയായ ദാരികനെ ശ്രീഭദ്രകാളി യുദ്ധം ചെയ്ത്, വധിച്ച് സർവ്വലോകനന്മ ഉറപ്പുവരുത്തുന്ന കഥയാണ് മുടിയേറ്റിൽ പ്രതിപാദിച്ചിട്ടുള്ളത്.

സംഗീതാത്മകമായ സംഭാഷണങ്ങളുടെ അകമ്പടിയായി വീക്കു ചെണ്ട, ഉരുട്ടു ചെണ്ട, ഇലത്താളം, ചേങ്ങില, കൊമ്പ്, കുഴൽ എന്നീ വാദ്യങ്ങൾ അരങ്ങുണർത്തുന്നു. നിലവിളക്കും പന്തങ്ങളും തീവെട്ടിയുമാണ് ദീപ സംവിധാനം. കഥകളിക്കുള്ളതുപോലെ തിരശ്ശീല ഒരുക്കാറുണ്ട്. സൂര്യാസ്തമയം മുതൽ പുലരും വരെയാണ് മുടിയേറ്റ് അവതരിപ്പിച്ചുവരുന്നത്.

മുടിയേറ്റിന്റെ ചില അംശങ്ങളിൽ ചാക്യാർകൂത്തിനോടും കഥകളിയോടും സാമ്യമുണ്ട്. കഥാപാത്രങ്ങൾക്ക് മുഖത്ത് ചമയവും, കിരീടവും, ഉടുത്തുകെട്ടും ഉണ്ട്. കാളിയുടെ മുഖം അരിമാവും ചുണ്ണാമ്പും ചേർത്ത് ചുട്ടി കുത്തുന്നു. മരമോ ലോഹമോ കൊണ്ടുണ്ടാക്കിയ വലിയ കിരീടത്തിൽ കുരുത്തോല തോരണങ്ങൾ കൊണ്ട് മുടി തീർത്ത് കാളി ശിരസ്സിൽ അണിയുന്നു. കാളിപുറപ്പാട് ഈ കലാരൂപത്തിന്റെ ഏറെ ശ്രദ്ധ ആകർഷിക്കുന്ന ഒരു ഇനമാണ്.

Tags: art
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

Latest News

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies