തിരുവനന്തപുരം : സർക്കാരിൽ നിന്ന് പണം ലഭിക്കാത്ത വിവരം സമൂഹ മാദ്ധ്യമങ്ങൾ വഴി തുറന്നു പറഞ്ഞതിനു ഹാബിറ്റാറ്റ് ടെക്നോളജീസ് തലവന്‍ ജി. ശങ്കറിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . സര്‍ക്കാരില്‍ നിന്ന് പണം കിട്ടാത്തതിനെ കുറിച്ച് ശങ്കര്‍ സമൂഹമാദ്ധ്യമത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ പാടില്ലായിരുന്നു . ബന്ധപ്പെട്ടവരെ അറിയിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു വേണ്ടിയിരുന്നത് . ചെയ്ത നടപടി തെറ്റായെന്നും മുഖ്യമന്ത്രി പറഞ്ഞു . പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനവേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വിവിധ പദ്ധതികളിലായി സര്‍ക്കാരില്‍ നിന്ന് പണംകിട്ടാത്തതിനെ കുറിച്ച് ശങ്കര്‍ സമൂഹമാദ്ധ്യമങ്ങളിൽ തുറന്നു പറഞ്ഞിരുന്നു .
നാലുവര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ പള്ളിക്കത്തോടുള്ള കെ.ആര്.നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വകയില്‍ മൂന്നുകോടി രൂപ, അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി പണിത കോളജിന് ഒരുകോടി രൂപ അങ്ങനെ പലസര്‍ക്കാര്‍ വകുപ്പുകള്‍ക്കായി പൂര്‍ത്തിയാക്കിയ പദ്ധതികളുടെ പണം കിട്ടാനുണ്ടെന്ന കാര്യം ശങ്കര്‍ പറഞ്ഞിരുന്നു. പണം തരാതിരിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ഗവേഷണം നടത്തുകയാണെന്നും ശങ്കര്‍ വ്യക്തമാക്കി . ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത് .
.
Comments