ശ്രീനഗർ : പാക് ഭീകരത തകർത്തെറിഞ്ഞ ഹൈന്ദവ വിശ്വാസങ്ങളെ കശ്മീരിന്റെ മാറിൽ തിരിച്ചെത്തിക്കാൻ മോദി സർക്കാർ . ഭീകരർ തകർത്തെറിഞ്ഞ ആരാധനാലയങ്ങൾ പുനർനിർമ്മിക്കാനാണ് തീരുമാനം .ഇതിന്റെ ഭാഗമായി ശ്രീനഗർ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക ആരാധനാലയമായ രഘുനാഥ് ക്ഷേത്രത്തിന്റെ നഷ്ടപ്പെട്ട പ്രതാപം പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു
ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ടൂറിസം വകുപ്പിനെ ചുമതലപ്പെടുത്തി. ക്ഷേത്രത്തിനൊപ്പം ചലം നദിയുടെ ഘട്ടങ്ങളും മനോഹരമാക്കും.
ദീർഘകാലമായി തകർന്നു കിടക്കുന്ന ക്ഷേത്രങ്ങൾ താഴ്‌വരയിലെ കശ്മീരി ഹിന്ദുക്കളുടെ മാനസികാവസ്ഥയെ പോലും പ്രതികൂലമായി ബാധിച്ചിരുന്നു. വർഷങ്ങളോളം സ്വന്തം വിശ്വാസങ്ങൾ അടിച്ചമർത്തപ്പെട്ടു . ഇതോടെയാണ് പല കുടുംബങ്ങളും കശ്മീരിന്റെ മണ്ണ് വിട്ടു പോയത്.
ശ്രീരാമന് സമർപ്പിച്ചിരിക്കുന്ന രഘുനാഥ് ക്ഷേത്രം താഴ്‌വരയിലെ ഏറ്റവും ആദരണീയമായ ക്ഷേത്രങ്ങളിലൊന്നാണ്. ജമ്മു കശ്മീർ സ്ഥാപകനായിരുന്ന മഹാരാജ ഗുലാബ് സിംഗ് ആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 1835 ൽ ക്ഷേത്രത്തിന്റെ പണി ആരംഭിച്ചു. അദ്ദേഹത്തിന്റെ മരണശേഷം മഹാരാജ ഗുലാബ് സിങ്ങിന്റെ മകൻ മഹാരാജ രൺബീർ സിംഗ് 1860 ൽ പണി പൂർത്തിയാക്കി. .
പ്രധാന ക്ഷേത്രത്തിന്റെ അകത്തെ മതിൽ ക്ഷേത്രത്തിന്റെ മൂന്ന് വശങ്ങളിലും സ്വർണ്ണ ഷീറ്റ് കൊണ്ട് മൂടിയിരുന്നു. സാളഗ്രാമങ്ങളും , വിലപിടിപ്പുള്ള രത്നങ്ങളും പതിച്ചതായിരുന്നു വിഗ്രഹങ്ങൾ.
ഹിന്ദുക്കൾ ഏറ്റവുമധികം ആരാധിച്ചിരുന്ന ചരിത്രപരമായ ക്ഷേത്രം 1990 കളുടെ തുടക്കത്തിൽ ഇസ്ലാമിക ഭീകരർ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ എതിർത്തവർ കൊല്ലപ്പെട്ടു.
1990 കളുടെ തുടക്കത്തിൽ തന്നെ ഭീകരർ ക്ഷേത്രപരിസരത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയവും ധർമ്മശാലയും അഗ്നിക്കിരയാക്കി. ക്ഷേത്രത്തിൽ ആരാധിക്കുന്നതിൽ നിന്ന് ഹിന്ദുക്കളെ തീവ്ര ഇസ്ലാമുകൾ വിലക്കിയിരുന്നു. എങ്കിലും, ക്ഷേത്രം സന്ദർശിക്കുന്നത് നിർത്താൻ ഭക്തർ വിസമ്മതിച്ചപ്പോൾ ക്ഷേത്രം മുഴുവൻ തീയിട്ട് നശിപ്പിച്ചു.
2002, മാർച്ച്, നവംബർ മാസങ്ങളിൽ രണ്ട് ഭീകരാക്രമണങ്ങൾക്കും ക്ഷേത്രം സാക്ഷ്യം വഹിച്ചു. ഇസ്ലാമിക ഭീകരർ ഗ്രനേഡ് എറിയുകയും, വെടിവയ്പ്പ് നടത്തുകയും ചെയ്തു . ഇതിൽ 20 ഹിന്ദു ഭക്തരുടെ മരണപ്പെടുകയും 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ 30 വർഷമായി താഴ്‌വരയിലെ ഉപേക്ഷിക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാക്കി മാറ്റുകയായിരുന്നു. ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികളെ പിടികൂടുന്നതിൽ പോലീസ് പരാജയപ്പെട്ടു. ക്ഷേത്രത്തിൽ നിന്ന് കൊള്ളയടിച്ച 23 വിലയേറിയ വിഗ്രഹങ്ങൾ, 40 കിലോഗ്രാം വെള്ളി, സ്വർണം, ലക്ഷക്കണക്കിന് രൂപ വിലവരുന്ന മറ്റ് വസ്തുക്കൾ എന്നിവ കണ്ടെത്തുന്നതിലും പൊലീസ് പരാജയപ്പെട്ടു.
ഈ ക്ഷേത്രത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ഭീകരർ തകർത്ത മറ്റ് ക്ഷേത്രങ്ങളുടെ പുനർ നിർമ്മാണവും ആരംഭിക്കും .
















Comments