പതിയുടെ ഓർമ്മയ്ക്കായി പത്നി നിർമ്മിച്ച പടവ് കിണർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Special

പതിയുടെ ഓർമ്മയ്‌ക്കായി പത്നി നിർമ്മിച്ച പടവ് കിണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2020, 08:31 pm IST
FacebookTwitterWhatsAppTelegram

പ്രിയ പത്നിയുടെ ഓർമ്മയ്‌ക്കായി  ഷാജഹാൻ നിർമ്മിച്ച താജ്മഹൽ അറിയാത്തവരായി ആരും തന്നെയില്ല. എന്നാൽ ഭർത്താവിന്റെ ഓർമ്മയ്‌ക്കായി ഭാര്യ നിർമ്മിച്ച റാണി കി വാവ് എന്ന പടവ് കിണർ പലർക്കും അറിയാൻ സാധ്യതയില്ല.

ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തായാണ് അധികമാർക്കും പരിചയമില്ലാത്ത ഈ ചരിത്ര സ്മാരകം കാണാൻ സാധിക്കുക. പതിനൊന്നാം നൂറ്റാണ്ടിൽ ഗുജറാത്തിലെ സോളങ്കി രാജവംശത്തിന്റെ സ്ഥാപകൻ ആയിരുന്ന ഭീം ദേവ് ഒന്നാമന്റെ ഓർമ്മയ്‌ക്കായി അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണിയാണ് റാണി കി വാവ് എന്നറിയപ്പെടുന്ന ഈ സ്മാരകം നിർമ്മിക്കുന്നത്.

കാലങ്ങൾ കടന്നുപോയപ്പോൾ, സരസ്വതി നദി ഗതി മാറി ഒഴുകിയപ്പോൾ ഈ സ്മാരകം വെള്ളത്തിനടിയിൽ ആവുകയും പലരും റാണി കി വാവ് എന്ന സ്മാരകത്തെ മറക്കുകയും ചെയ്തു. പിന്നീട് 1980ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഖനന പ്രവർത്തനങ്ങളുടെ ഫലമായി ഈ സ്മാരകം വീണ്ടെടുക്കുകയായിരുന്നു.

12 ഏക്കറോളം സ്ഥലത്ത് 64 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലും 27 മീറ്റർ ആഴത്തിലുമാണ് റാണി കി വാവ് സ്ഥിതിചെയ്യുന്നത്. ഗുജറാത്തിലെ പടവ് കിണറുകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ സ്മാരകം പ്രാചീന വാസ്തു വിദ്യയുടെ ഉത്തമ ഉദാഹരണം തന്നെയാണ്. ചുമരുകളിലും തൂണുകളിലും ദേവി-ദേവന്മാർ, അപ്സരസുകൾ, നർത്തകർ എന്നിവരുടെ രൂപങ്ങൾ കൊത്തിവെച്ചിരിക്കുന്നതും കാണാൻ സാധിക്കും. കൊത്തുപണികളിൽ മിക്കതും ഭഗവാൻ വിഷ്ണുവിന്റെ രൂപങ്ങൾ ആണ്. ആയിരം ഫണങ്ങൾ ഉള്ള ആദിശേഷന്റെ മടിയിൽ മഹാവിഷ്ണു ശയിക്കുന്ന രൂപമാണ് ഏറ്റവും മനോഹരമായ ഒന്ന്.

തലകീഴായ ഒരു ക്ഷേത്രത്തിന്റെ രൂപത്തിലാണ് റാണി കി വാവ്. ഭൂമിക്കടിയിലേക്ക് നിർമ്മിച്ചിരിക്കുന്ന 7 നിലകൾ ആയാണ് ഈ ചരിത്ര സ്മാരകത്തെ നിങ്ങൾക്ക് കാണാൻ സാധിക്കുക.

പടിഞ്ഞാറ് ദിശയിൽ ആയാണ് ഈ പടവ് കിണർ സ്ഥിതിചെയ്യുന്നത്.

ഗുജറാത്തി ഭാഷയിൽ വാവ് എന്ന പദത്തിന്റെ അർത്ഥം പൊതുജലാശയം എന്നാണ്. വെള്ളത്തിന്റെ ലഭ്യത കുറവായ പ്രദേശങ്ങളിൽ ജനങ്ങൾ ആശ്രയിക്കുന്നത് ഇത്തരത്തിലുള്ള പടവ് കിണറുകളെയാണ്.

ഒരു പൊതുജലാശയം എന്നതിലുപരി ഒരുപാട് വിസ്മയങ്ങൾ ഒളിപ്പിച്ചിരിക്കുന്ന റാണി കി വാവ് എന്ന സ്മാരകത്തിൽ കാണാൻ സാധിക്കുന്ന ഒന്നാണ് ഏറ്റവും താഴത്തെ പടിയിൽ നിന്ന് പത്താനടുത്തുള്ള സിദ്ധപൂരിലേക്ക് തുറക്കുന്ന തുരങ്കം. യുദ്ധസമയങ്ങളിലും മറ്റും രക്ഷപ്പെടാൻ ഉപയോഗിച്ചിരുന്ന ഈ തുരങ്കത്തിന് മുപ്പത് കിലോമീറ്ററിൽ അധികം ദൂരമുണ്ട്.

2014ൽ യുനെസ്കോയുടെ ലോക ചരിത്രസ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടി. 2016ൽ രാജ്യത്തെ ഏറ്റവും വൃത്തിയായി സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകം എന്ന ബഹുമതിയും റാണി കി വാവ് സ്വന്തമാക്കി.

2001നു ശേഷം ചരിത്ര സ്മാരകത്തിന്റെ സുരക്ഷ പരിഗണിച്ച് ചില ഭാഗങ്ങൾ സന്ദർശിക്കാൻ അനുമതിയില്ല.

രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് സന്ദർശന സമയം.

റാണി കി വാവ് കാണാൻ അത്രയും ദൂരം സഞ്ചരിക്കണ്ടേ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. നമ്മുടെ പുത്തൻ 100 രൂപ നോട്ടിൽ റാണി കി വാവ് നിങ്ങൾക്ക് കാണാൻ സാധിക്കും.

Tags: Indian_placestravelerGujarat
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇന്ത്യയിൽ നിന്നും 100 രാജ്യങ്ങളിലേക്ക് ഇലക്ട്രിക് കാറുകൾ; ആ​ഗോള വാഹന വിപണി കീഴടക്കാൻ ഇ വിറ്റാര എത്തുന്നു; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies