കൊക്കെയ്ൻ രാജാവെന്ന് അറിയപ്പെടുന്ന പാബ്ലോ എസ്‌കോബാർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Special

കൊക്കെയ്ൻ രാജാവെന്ന് അറിയപ്പെടുന്ന പാബ്ലോ എസ്‌കോബാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2020, 11:18 am IST
FacebookTwitterWhatsAppTelegram

പാബ്ലോ എസ്‌കോബാർ ! പലർക്കും അപരിചിതമായിരിക്കാം ഈ പേര്. എന്നാൽ അദ്ദേഹത്തെ അറിഞ്ഞവർക്ക് ഒരിക്കലും മറക്കാനും സാധിക്കില്ല.

ഒരാൾക്ക് എത്രത്തോളം വളരാൻ സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണം ആണ് പാബ്ലോ എസ്‌കോബാർ. ആഗ്രഹിക്കുന്നതെന്തും നേടിയെടുത്തവരിൽ പ്രശസ്തനാണ് മയക്കുമരുന്ന് രാജാവായ ഇദ്ദേഹം. മൂന്ന് പതിറ്റാണ്ട് കാലത്തോളം അമേരിക്കയെയും ലാറ്റിനമേരിക്കയെയും മുൾ മുനയിൽ നിർത്തിയ കൊളംബിയൻ നായകനെ പരിചയപ്പെടാം.

1949 ഡിസംബർ 1നാണ് പാബ്ലോ എസ്‌കോബാറിന്റെ ജനനം. കോളേജിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാതെ കോളേജിൽ നിന്നും പുറത്തിറങ്ങിയ പാബ്ലോ എസ്‌കോബാർ എത്തിപ്പെട്ടത്   പണം വാരിയെടുക്കാൻ സാധിക്കുന്ന അധോലോകത്തായിരുന്നു. നിരോധിച്ച ലഹരിവസ്തുക്കളും ലോട്ടറി ടിക്കറ്റുകളും വിൽപ്പന നടത്തിയ അദ്ദേഹം വൈകാതെ തന്നെ വാഹനമോഷണക്കേസുകളിൽ പ്രശസ്തനാവുകയും എഴുപതുകളുടെ തുടക്കത്തിൽ മയക്കുമരുന്ന് ഡോൺ ആവുകയും ചെയ്തു. പാബ്ലോ എസ്‌കോബാർ ആവശ്യപ്പെടുന്ന പണം നല്കാതിരിക്കാനോ അദ്ദേഹത്തെ എതിർക്കാനോ ആരുമുണ്ടായിരുന്നില്ല. 22-)മത്തെ വയസ്സിൽ തന്നെ അദ്ദേഹം കോടീശ്വരൻ ആയി മാറി.

പോലീസുകാർ പോലും ഭയന്നിരുന്ന അധോലോക നായകനായ പാബ്ലോ എസ്‌കോബാർ 1976ൽ മെഡിലിൻ കാർടൽ എന്ന പേരിൽ ഒരു സംഘടന നിർമ്മിച്ചു. എതിർ ഗ്രൂപ്പുകളെ വെറും നോക്കുകുത്തിയാക്കി 80 ശതമാനത്തോളം കൊക്കെയിൻ കൊളംബിയയിൽ എത്തിക്കാനും ലോക മയക്കുമരുന്ന് വ്യാപാരത്തിന്റെ കേന്ദ്രമായി കൊളംബിയയെ മാറ്റിയെടുക്കാനും പാബ്ലോ എസ്‌കോബാറിന് സാധിച്ചു.

ഇത്രയധികം മയക്കുമരുന്ന് ബിസിനസും പണപിരിവും ഉണ്ടായെങ്കിലും മനസിൽ ദയ ഉണ്ടായിരുന്ന മനുഷ്യൻ കൂടിയായിരുന്നു പാബ്ലോ എസ്‌കോബാർ. പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകിയതും ഫുഡ്ബോൾ മൈതാനം തയ്യാറാക്കി നൽകിയതും അദ്ദേഹം ചെയ്ത സേവനങ്ങളിൽ രണ്ടെണ്ണം മാത്രം.

ചോരമണക്കുന്ന കൊളംബിയയിലെ പാബ്ലോ എസ്‌കോബാറിന് പറയാൻ ഇനിയും കഥകളുണ്ട്.

തന്റെ മയക്കുമരുന്ന് മാഫിയയ്‌ക്ക് മറയെന്നോണം കൊളംബിയൻ രാഷ്‌ട്രീയത്തിൽ പ്രവേശിക്കാൻ അദ്ദേഹം തീരുമാനിച്ചു. സാധാരണ പ്രസംഗ ശൈലി കൊണ്ട് നല്ലൊരു രാഷ്‌ട്രീയക്കാരൻ ആവാൻ സാധിക്കില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. വേദികളിൽ ആളുകളുടെ കയ്യടികൾ നേടുന്നതിനായി അദ്ദേഹത്തെ പ്രാപ്തനാക്കിയ വ്യക്തിയായിരുന്നു നെരുദ. പല പുസ്തകങ്ങൾ പാബ്ലോ എസ്‌കോബാറിന് നെരുദ പരിചയപ്പെടുത്തി കൊടുത്തു. ജനസാഗരത്തിന് മുന്നിൽ പ്രസംഗിക്കാൻപോകുന്നതിന് മുൻപ് നിരവധി തവണ റിഹേഴ്‌സലുകൾ നടത്തി. തുടർന്ന് 1982ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചേംബർ ഓഫ് രേപ്രെസെന്റാറ്റീവ് അംഗത്വം പാബ്ലോ എസ്‌കോബാറിന് ലഭിച്ചു. രാഷ്‌ട്രീയത്തിൽ പ്രവേശിച്ചെങ്കിലും ഒരു സമാധാനപരമായ അന്തരീക്ഷം ആയിരുന്നില്ല അദ്ദേഹത്തെ കാത്തിരുന്നത്.

സേവനങ്ങൾക്കപ്പുറം പാബ്ലോ എസ്‌കോബാറിന്റെ ക്രിമിനൽ പശ്ചാത്തലം ആണ് എല്ലാവരും നോക്കിയിരുന്നത്. തുടർന്ന് രാഷ്‌ട്രീയ മേഖലയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി. 1991ൽ അദ്ദേഹം കീഴടങ്ങിയെങ്കിലും വ്യവസ്ഥകൾ പ്രകാരം കൊട്ടാരം പോലെയുള്ള തന്റെ സ്വഗൃഹത്തിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ വാസം. അപ്പോഴും തന്റെ മയക്കുമരുന്ന് കടത്തലുകൾക്ക് അദ്ദേഹം ചരട് വലിച്ചുകൊണ്ടിരുന്നു. ഇതറിഞ്ഞ സർക്കാർ അദ്ദേഹത്തെ ജയിലിലേക്ക് മാറ്റുവാൻ ശ്രമിച്ചെങ്കിലും സർക്കാരിന്റെ നീക്കം മുൻകൂട്ടി അറിഞ്ഞ പാബ്ലോ എസ്കോബോർ ഒളിവിൽ പോയി.

പക്ഷെ 1993 ഡിസംബർ 2 ന് കൊളംബിയൻ സ്‌പെഷ്യൽ പോലീസിന്റെ വെടിയുണ്ടകൾക്ക് മുന്നിൽ അദ്ദേഹം മരണത്തിന് കീഴടങ്ങി. തന്റെ നാല്പത്തിനാലാമത്തെ വയസ്സിൽ മരണത്തിന് കീഴടങ്ങേണ്ടി വന്നുവെങ്കിലും ആഗ്രഹിച്ചതെല്ലാം നേടിയെടുത്തു എന്ന സംതൃപ്തി ഉണ്ടായിട്ടുണ്ടാകും. ഏകദേശം 16 മാസങ്ങൾ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് പാബ്ലോ എസ്‌കോബാറിനെ കണ്ടെത്താൻ പോലീസിന് സാധിച്ചതെന്ന് പറയുമ്പോൾ തന്നെ ഒരു മയക്കുമരുന്ന് ക്രിമിനൽ എന്നതിനപ്പുറം അദ്ദേഹം വലിയ ഒരു ബുദ്ധിമാൻ ആയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഏകദേശം 25,000 ജനങ്ങൾ ആണ് അദ്ദേഹത്തെ അവസാനമായി കാണാൻ ഒത്തുകൂടിയത്.

പ്ലാറ്റ or പ്ലോമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്യം. അതായത് വെള്ളിയോ ഈയമോ. കുറച്ചുകൂടി വിശദീകരിച്ച് പറഞ്ഞാൽ കൈക്കൂലി വാങ്ങിപോവുക അല്ലെങ്കിൽ മരണം. തന്റെ വഴിയിൽ വരുന്നവർക്ക് ഈ രണ്ടെണ്ണത്തിൽ ഒന്നാണ് അദ്ദേഹം എപ്പോഴും നൽകിയിരുന്നത്.

90കളിൽ 30 ബില്യൺ ഡോളർ ആസ്തിയായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കൂടാതെ  തന്റെ കുടുംബത്തിന് തണുപ്പിൽ നിന്നും രക്ഷ നേടാൻ 2 ബില്യൺ ഡോളർ നോട്ടുകളും പാബ്ലോ എസ്‌കോബാർ തീയിട്ടു. മരിയ വിക്ടോറിയ ഹെനവോ ആയിരുന്നു ഭാര്യ. മാനുവേല എസ്‌കോബാർ, സെബാസ്റ്റ്യൻ മറോക്വിൻ എന്നിവർ മക്കളാണ്.

പാബ്ലോ എസ്ക്കോബാറിന് ശേഷം വർഷങ്ങൾ നിരവധി കടന്നുപോയെങ്കിലും അദ്ദേഹത്തിന്  ലോകം നൽകിയ വിശേഷണമായ ‘ചരിത്രം കണ്ട ഏറ്റവും ധനികനായ, ശക്തനായ, ക്രൂരനായ അധോലോക രാജാവ്’ എന്നത് സ്വന്തമാക്കാൻ മറ്റൊരാൾക്കും സാധിച്ചിട്ടില്ല. ഒരേ സമയം ആരാധനയും ഭയവും വെറുപ്പും നമുക്ക് ഇദ്ദേഹത്തോട് തോന്നിയെന്നിരിക്കാം. ഇദ്ദേഹത്തിന്റെ മയക്കുമരുന്ന് കടത്തലുകൾക്കുള്ള ഒരു പുകമറയായിരുന്നു ഇദ്ദേഹത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ എന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു.

പാബ്ലോ എസ്‌കോബാറിന്റെ ജീവിതം അടിസ്ഥാനമാക്കി നിരവധി പുസ്തകങ്ങളും സിനിമകളും ഡോക്യൂമെന്ററികളും ഇറങ്ങിയിട്ടുണ്ട്. ലോകം കണ്ട ഏറ്റവും വലിയ അധോലോക നായകൻ ആയിരുന്നു പാബ്ലോ എസ്‌കോബാർ എന്ന് നിസ്സംശയം പറയാം.

Tags: colombia
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ

മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies