ബെയ്ജിംഗ് : അതിർത്തിയിൽ കാവൽ നിൽക്കുന്ന ഇന്ത്യൻ പട്ടാളക്കാരോട് ഏറ്റുമുട്ടാൻ ചൈനീസ് സൈന്യം ഭയക്കുന്നുവെന്ന വാർത്തകൾ മുൻപും വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ സൈന്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ പാകിസ്താനിൽ നിന്നും സൈനികരെ ഇറക്കിയിരിക്കുകയാണ് ചൈന .
ലഡാക്കിലെ പ്രതികൂല കാലാവസ്ഥയെയും, ഇന്ത്യൻ സൈനികരുടെ ബലിഷ്ഠമായ കരങ്ങളെയും ഒരു പോലെ ഭയക്കുന്ന ചൈനീസ് ഭടൻമാർക്ക് സഹായമേകാനായിട്ടാണ് പാകിസ്താൻ സൈനികരെ നിയോഗിച്ചിരിക്കുന്നത് .
ഇന്ത്യൻ സുരക്ഷാ സേനയെ നേരിടുന്നതിനായി ചൈന, പാക് സേനയുടെ സഹായം തേടിയതായി തെളിവ് സഹിതം പുറത്ത് വിട്ടത് ഒരു ചൈനീസ് മാദ്ധ്യമ പ്രവർത്തകന തന്നെയാണ് . ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ചൈനീസ് ഭടൻമാർക്കൊപ്പം താടിവച്ച, ഉയരം കൂടിയ ഇരുണ്ട നിറമുള്ള ഒരു ഭടനെ കാണാനാവും. ശരീരപ്രകൃതിയിൽ മറ്റു ചൈനീസ് ഭടൻമാരുമായി യാതൊരു സാമ്യവും ഇല്ലാത്ത ഇയാൾ പാകിസ്താനിയാണെന്ന സൂചനയാണ് മാദ്ധ്യമപ്രവർത്തകൻ പങ്കുവയ്ക്കുന്നത്. ഇതിന് സമാനമായ നിരീക്ഷണമാണ് ഈ മേഖലയിലെ വിദഗ്ദ്ധരും നൽകുന്നത്.
ലഡാക്കിൽ സേവനം അനുഷ്ഠിക്കാൻ ചൈനീസ് സൈനികർക്കിടയിൽ വൈഷമ്യമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സൈനിക പരിശീലനത്തിന് ശേഷം ആദ്യമായി ലഡാക്കിലേക്ക് നിയോഗിക്കപ്പെട്ട സൈനികർ വികാരവായ്പ്പോടെ സൈനിക ഗാനം ആലപിക്കുന്ന വീഡിയോയും കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു.
ഒരിക്കലും ആരെയും ആദ്യം ആക്രമിക്കില്ലെന്നത് ഇന്ത്യയുടെയും ഇന്ത്യൻപട്ടാളത്തിന്റെയും നയമാണ്. ജീവൻ കൊടുത്തും രാജ്യം സംരക്ഷിക്കും എന്നാണ് ഓരോ ഇന്ത്യൻ സൈനികനും പ്രതിജ്ഞയെടുത്തിട്ടുള്ളത്. അങ്ങോട്ടുപോയി ആക്രമിക്കുക നമ്മുടെ രീതിയല്ല. പക്ഷേ, നമ്മളെ അടിച്ചാൽ ഇരട്ടിയായി തിരിച്ചുകൊടുക്കുകയും ചെയ്യും. അതാണ് ഇന്ത്യയുടെ നയം . മാത്രമല്ല അത്യാവശ്യ ഘട്ടങ്ങളിൽ ആയുധമെടുക്കാനുള്ള അധികാരവും സൈനികർക്ക് നൽകിയിട്ടുണ്ട്.
ചൈനീസ് പട്ടാളത്തേക്കാൾ 30 ശതമാനം അധികം ആത്മവീര്യമുള്ളവരാണ് ഇന്ത്യൻ സൈന്യമെന്നാണ് വിലയിരുത്തൽ. രാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ പോലും നൽകി അവർ പോരാടും. നിങ്ങൾ ഒന്നടിച്ചാൽ ഞങ്ങൾ രണ്ടടിക്കും എന്നു പറയുന്ന സൈന്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ ചൈനയ്ക്ക് മറ്റ് മാർഗങ്ങളില്ലെന്നതാണ് യാഥാർത്ഥ്യം.
Comments