കൊച്ചി: കൊറോണ വ്യാപനം രൂക്ഷമാകുമ്പോഴും കൊച്ചി ചെല്ലാനം പ്രാഥമികാരോഗ്യ കേന്ദ്രം അവഗണനയിൽ. നൂറു കണക്കിന് രോഗികൾ ദിനവും ആശ്രയിക്കുന്ന ആശുപത്രിയിൽ പ്രാഥമിക ആവശ്യം നിറവേറ്റാൻ പോലും സൗകര്യങ്ങളില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ചെല്ലാനം ഹാർബർ ഉൾപ്പെടെ 18 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന ചെല്ലാനം പഞ്ചായത്തിലെ നൂറുകണക്കിന് ആളുകളാണ് ദിനവും ചികിത്സ തേടി ചെല്ലാനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്‌ക്ക് എത്തുന്നത്. എന്നാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തുന്ന രോഗികൾക്ക് മാത്രമല്ല ജീവനക്കാർക്കും ആവശ്യമായ സൗകര്യം ഇവിടെ അപര്യാപ്തമാണ്.
രണ്ടു ഡോക്ടർമാർ ഉൾപ്പെടെ പത്തോളം ജീവനക്കാരാണ് ആശുപത്രിയിലുള്ളത്. 2010 ൽ നടത്തിയ പരിശോധനയിൽ ബലക്ഷയമുള്ളതായി കണ്ടെത്തിയ കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
കൊച്ചിയിൽ കൊറോണ വ്യാപനം രൂക്ഷമായ തീർദേശ മേഖല കൂടിയയാണ് ചെല്ലാനം. കൊറോണ വ്യാപന പ്രതിരോധത്തിൽ പ്രധാന പങ്കുവഹിക്കേണ്ട പ്രഥമികാരോഗ്യ കേന്ദ്രമാണ് ആവശ്യമായ ഭൂമിയുണ്ടായിട്ടും അനുയോജ്യമായ കെട്ടിടത്തിന്റെ അപര്യാപ്തതയിൽ വീർപ്പ് മുട്ടുന്നത്.
Comments