ഇസ്ലാമാബാദ്: പാകിസ്താൻ ഒരു തരത്തിലുള്ള ഭീകരപ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന് പാകിസ്താന്‍ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി. പുൽവാമയുമായി ബന്ധപ്പെട്ട തന്റെ പ്രസ്താന ഇന്ത്യൻ മാദ്ധ്യമങ്ങൾ വളച്ചെടിച്ചതാണെന്ന ന്യായീകരണവുമായി ബന്ധപ്പെട്ടാണ് പാക് മന്ത്രിയുടെ വിശദീകരണം.
‘നമ്മള്‍ ഇന്ത്യയെ അവരുടെ മണ്ണില്‍വെച്ച് തന്നെ ആക്രമിച്ചു. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ സ്വന്തമാക്കിയ ഏറ്റവും വലിയ നേട്ടമാണ് പുല്‍വാമ. ഈ വിജയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പങ്കുണ്ട്’. ഫവാദ് ചൗധരി പറഞ്ഞു. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിന് കീഴിലെ ഏറ്റവും വലിയ നേട്ടമെന്നാണ് ഫവാദ് ചൗധരി പുല്‍വാമ ഭീകരാക്രമണത്തെ വിശേഷിപ്പിച്ചത്. പാര്‍ലമെന്റിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.
പാകിസ്താനിലെ ബാലക്കോട്ടിലേക്ക് ഇന്ത്യ കടന്നു കയറാൻ ശ്രമിച്ചതിനെ തുടർന്ന് പാക്കിസ്താൻ നടപ്പാക്കിയ ഓപറേഷന്‍ സ്വിഫ്റ്റ് റിസോര്‍ട്ടിനെ കുറിച്ചാണ് താൻ പറഞ്ഞതെന്നും എന്നാൽ അത് മാദ്ധ്യമങ്ങൾ വളച്ചൊടിച്ചുവെന്നും ഫവദ് ചൗധരി മലക്കം മറിഞ്ഞു.
തടവിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ തിരിച്ചു നല്‍കിയത് ഇന്ത്യ ആക്രമിക്കുമെന്ന ഭയത്താലാണെന്ന് പാക് പ്രതിപക്ഷം വെളിപ്പെടുത്തിയിരുന്നു. പാകിസ്താന്‍ മുസ്ലിം ലീഗ് നേതാവ് ആയാസ് സാദിഖ് പാക് പാര്‍ലമെന്റില്‍ നടത്തിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കവേയാണ് ഫവാദ് ചൗധരി പുല്‍വാമയിലെ ഭീകരാക്രമണത്തെ ഇമ്രാന്‍ ഖാന്റെ ഭരണ നേട്ടമായി ഉയര്‍ത്തിക്കാട്ടിയത്.
2019 ഫെബ്രുവരി 14നാണ് രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം ഉണ്ടായത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. 40 ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്. ജെയ്‌ഷെ മുഹമ്മദ് ചാവേറായ ആദില്‍ അഹമ്മദ് ദര്‍ ആണ് ആക്രമണം നടത്തിയത്. ആക്രണത്തിന് തൊട്ടു മുന്‍പ് ചിത്രീകരിച്ച വീഡിയോയും പിന്നീട് ജെയ്‌ഷെ മുഹമ്മദ് പുറത്തു വിട്ടിരുന്നു.
















Comments