കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്ക് എതിരെ സർക്കാരും രംഗത്ത്. പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നു. പ്രതികൾക്ക് നൽകുന്ന പല രേഖകളുടെയും പകർപ്പുകൾ പ്രോസിക്യൂഷന് നൽകുന്നില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
പ്രോസിക്യൂഷൻ തന്നെ നീതി കിട്ടില്ല എന്ന് പറയുമ്പോൾ തന്റെ അവസ്ഥ മനസ്സിലാക്കണമെന്ന് നടിയും കോടതിയിൽ പറഞ്ഞു. കോടതിയിൽ സംഭവിച്ച കാര്യങ്ങൾ സീൽഡ് കവറിൽ നൽകാൻ തയ്യാറാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ആക്രമണത്തിന് ഇരയായ നടിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രതിഭാഗം അഭിഭാഷകൻ മോശമായി പെരുമാറിയപ്പോൾ വിചാരണ കോടതി ഇടപെട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. പ്രോസിക്യൂഷൻ നേരത്തെ സമാന ആവശ്യവുമായി വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളുകയായിരുന്നു. കേസ് തിങ്കളാഴ്ചയാണ് കോടതി വീണ്ടും പരിഗണിക്കുക.
Comments