ചണ്ഡീഗഡ്: ഇന്ത്യൻ സൈന്യം റിപ്പബ്ലിക് ദിന പരേഡിൽ പിനാകാ വ്യൂഹം അണിനിരത്തും. പരേഡിന്റെ പ്രദർശനങ്ങളുടെ ഭാഗമായും രാജ്പഥിലൂടെയുമാണ് സൈന്യത്തിന്റെ ഭാഗമായി ക്കഴിഞ്ഞ മൾട്ടി ലോഞ്ച് റോക്കറ്റ് സിസ്റ്റമായ പിനാക വാഹന വ്യൂഹം ജനങ്ങൾക്ക് മുന്നിലേക്ക് എത്തുക. മൊഹാലി സ്വദേശി ക്യാപ്റ്റൻ വിഭോർ ഗുലാതിക്കാണ് ചുമതല നൽകിയിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയിലെ വാറന്റ് ഓഫീസറായിരുന്ന ഗുലാത്തിയുടെ മകനാണ് വിഭോർ.
ഇന്ത്യൻ സൈന്യത്തിന് അതിർത്തിയിൽ അതിശക്തമായ മേൽകൈ നൽകുന്ന മിസൈൽ ലോഞ്ചറാണ് പിനാക. ആദ്യം സൈന്യത്തിന് ലഭിച്ച 37.5 കിലോ മീറ്റർ ദൂരം താണ്ടുന്ന പ്രഹരശേഷിയിൽ നിന്ന് മൂന്നിരട്ടി ദൂരത്തേക്ക് എത്തുന്നവയാണ് ആധുനിക സംവിധാനം. ഗോഡ് ഓഫ് വാർ എന്ന പേരിൽ ശക്തമായ സാന്നിദ്ധ്യമായാണ് പിനാകയെ സൈന്യം കണക്കാക്കുന്നത്.
സൈന്യത്തിന്റെ അംബാലയിലെ 841 റോക്കറ്റ് ലോഞ്ചിംഗ് റെജിമെന്റ് നിലവിൽ വന്നത് 1963ലായിരുന്നു. 1965ലേയും 1971 ലേയും യുദ്ധങ്ങൾക്ക് വലിയ പങ്കുവഹിച്ച അതേ സൈനിക നിരയാണ് പിനാകയുടെ പിന്നിൽ അണിനിരക്കുന്നത്. നോർത്തേൺ കമാന്റ് യൂണിറ്റ് ബഹുമതി നിരവധി തവണ ലഭിച്ച റെജിമെന്റാണിതെന്ന് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments