കേരള രാഷ്ട്രീയത്തിലെ നിർണായക സാന്നിദ്ധ്യം - എ.കെ ആന്റണി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കേരള രാഷ്‌ട്രീയത്തിലെ നിർണായക സാന്നിദ്ധ്യം – എ.കെ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2021, 06:43 pm IST
FacebookTwitterWhatsAppTelegram

അറയ്‌ക്കപറമ്പില്‍ കുര്യന്‍ ആന്റണി. കേരളത്തിന്റെ എട്ടാമത്തെ മുഖ്യമന്ത്രി. രാജന്‍ കേസില്‍ കുരുങ്ങി കെ കരുണാകരന്‍ പടിയിറങ്ങിയപ്പോള്‍… പടികയറിയ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി. ആദ്യ ഊഴത്തില്‍ മന്ത്രിസഭയെ നയിച്ചത്‌ ഒരു വര്‍ഷവും 183 ദിവസവും. പിന്നീട്‌ ചാരക്കേസിലുടക്കി വീണ്ടും കരുണാകരന്‍ മാറിയപ്പോള്‍ ഡല്‍ഹിയില്‍ നിന്ന്‌ പറന്നെത്തി മുഖ്യമന്ത്രിയായി. പിന്നീടുള്ള കോണ്‍ഗ്രസ്‌ മന്ത്രിസഭയുടെ കാലം തികച്ചു. ഒടുവില്‍ 2001ല്‍ അധികാരത്തിലേറിയെങ്കിലും അപ്പോഴും കാലവാധി പൂര്‍ത്തിയാക്കാന്‍ ആന്റണിക്ക്‌ കഴിഞ്ഞില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ആന്റണി മുഖ്യമന്ത്രി പദം രാജിവെച്ച്‌ ഉമ്മന്‍ ചാണ്ടിക്ക്‌ വഴിമാറി

ഇടതുപക്ഷത്തോടൊപ്പം സഹകരിച്ചൊരു ചരിത്രമുണ്ട്‌ ആന്റണിക്ക്‌. 1980ലെ തെരഞ്ഞെടുപ്പില്‍ ആന്റണിയും കെ എം മാണിയും ഇടതുപക്ഷത്തിനൊപ്പം അടിയുറച്ച്‌ നിന്നു. അധികാരത്തിലേറിയ ഇകെ നായനാര്‍ മന്ത്രിസഭില്‍ ആന്റണിയുടെ അടുപ്പക്കാരായ പിസി ചാക്കോയും ആര്യാടന്‍ മുഹമ്മദും വക്കം പുരുഷോത്തമനും മന്ത്രിമാരായി. കെ എം മാണിക്ക്‌ ധനവകുപ്പും ലഭിച്ചു. പക്ഷെ 81ല്‍ ആ സഖ്യം പിരിഞ്ഞു. നായനാര്‍ മന്ത്രിസഭ നിലംപൊത്തി. പക്ഷെ പിണങ്ങിപ്പോയ ആന്റണിയെ കൂടെകൂട്ടാന്‍ അന്ന്‌ കെ കരുണാകരന്‍ തീരുമാനിച്ചു.

77ല്‍ ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയാകുമ്പോള്‍ ആന്റണിക്ക്‌ പ്രായം 37. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. ചെറുപ്പത്തിലേ ഉയര്‍ന്ന പദവികള്‍ പലതും സ്വന്തമാക്കി. 1969ല്‍ കെപിസിസി ജനറല്‍ സെക്രട്ടറി, 1970ല്‍ യുഡിഎഫ്‌ കണ്‍വീനറും നിയസഭാ അംഗവും, 1973ല്‍ തന്റെ 33ആം വയസില്‍ അദ്ദേഹം കെപിസിസി അദ്ധ്യക്ഷനായി. എണ്‍പതുകളില്‍ കേരളരാഷ്‌ട്രീയത്തിലും കോണ്‍ഗ്രസിലും കരുണാകരന്‍ പിടിമുറുക്കിയപ്പോള്‍ എഐസിസി സെക്രട്ടറിയായി ആന്റണിക്ക്‌ ഡല്‍ഹിക്ക്‌ പറന്നു. പിന്നീട്‌ കരുണാകരന്റെ രാഷ്‌ട്രീയ പതനനത്തിന്‌ ശേഷമാണ്‌ അദ്ദേഹം തിരിച്ചെത്തിയത്‌.

ആദര്‍ശത്തിന്റെയും ഇമേജിന്റെ തടവുകാരനെന്ന്‌ എതിരാളില്‍ ആന്റണിയെ വിശേഷിപ്പിക്കുന്നു. 2004ല്‍ മുഖ്യമന്ത്രി പദം ഉപേക്ഷിച്ച്‌ അദ്ദേഹം വീണ്ടും ഡല്‍ഹിയില്‍ സജീവമായി. യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ ദീര്‍ഘകാലം പ്രതിരോധമന്ത്രിയായി പ്രവര്‍ത്തിച്ചു. അപ്പൊഴൊക്കെയും കേരളത്തിലെ സംഘടനാപ്രശ്‌നങ്ങളില്‍ ഇടനിലക്കാരനായി ആന്റണി നിലകൊണ്ടു.

ആന്റണിയുടെ ഭരണത്തിലെ കറുത്ത ഏടായി മുത്തങ്ങ സമരം. വനഭൂമിയില്‍ കുടില്‍കെട്ടി താമസിച്ച വനവാസികള്‍ക്കെതിരെ പോലീസ്‌ കടുത്ത നടപടിയെടുത്തപ്പോള്‍ ആന്റണി കുറ്റക്കാരനായി. ഫെബ്രുവരി പത്തൊന്‍പതാം തീയതി നടന്ന സംഭവത്തില്‍ വിനോദ്‌ എന്നൊരു പോലീസുകാരനും ജോഗിയെന്നൊരു വനവാസിയും കൊല്ലപ്പെട്ടു. വനവാസികളുടെ കണക്കില്‍ മരണനിരക്ക്‌ ഇനിയും ഒരുപാട്‌ ഉയരും. ആന്റണി മന്ത്രിസഭയ്‌ക്കെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലേക്കാണ്‌ കേരളരാഷ്‌ട്രീയം പിന്നീട്‌ നീങ്ങിയത്‌

പാമോയിന്‍കേസും ഐഎസ്‌ആര്‍ഒ ചാരക്കേസും ആയുധമാക്കിയാണ്‌ ആന്റണി ഗ്രൂപ്പുകാര്‍ കരുണാകരനെ ഒതുക്കി പാര്‍ട്ടിയില്‍ പിടിമുറുക്കിയത്‌. ചാരക്കേസ്‌ കെട്ടിച്ചമച്ചതാണെന്ന്‌ കോടതി വിധിച്ചിട്ടും പക്ഷെ ചെയ്‌ത പ്രവര്‍ത്തിയില്‍ നാളിത്‌ വരെ ഖേദം പ്രകടിപ്പിക്കാന്‍ ആന്റണി തയ്യാറായില്ലെന്നാണ്‌ വിമര്‍ശകരുടെ വാദം. ആര്‍സിസിയിലെ വിവാദ മരുന്ന്‌ പരീക്ഷണവും ആന്റണിയുടെ പ്രതിച്ഛായയ്‌ക്ക്‌ മങ്ങലേല്‍പ്പിച്ചു. ആരോപണ വിധേയനായ ആര്‍സിസി ഡയറക്ടറെ വിവാദങ്ങള്‍ക്ക്‌ വിട്ടുകൊടുക്കാതെ മുറുകെ പിടിച്ച ആന്റണിയുടെ പ്രവൃത്തിയും ചോദ്യംചെയ്യപ്പെട്ടു. പിന്നീട്‌ സൂര്യനെല്ലി കേസില്‍ നിയമവാഴ്‌ചയെ നോക്കുകുത്തിയാക്കി ഇഷ്ടക്കാരനായ രാഷ്‌ട്രീയനേതാവിനെ സംരക്ഷിച്ചവനെന്ന ദുഷ്‌പേരും ആന്റണിക്കുണ്ട്‌. നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനാണ്‌ ചാരായനിരോധനം ഏര്‍പ്പെടുത്തിയതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

Tags: JANANAYAKANKnow the Chief Ministers
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies