സച്ചിൻ വാസെയെന്ന 'ക്രിമിനൽ' പോലീസുകാരന് പിന്നിൽ ഉദ്ധവ് താക്കറെയോ? മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സച്ചിൻ വാസെയെന്ന ‘ക്രിമിനൽ’ പോലീസുകാരന് പിന്നിൽ ഉദ്ധവ് താക്കറെയോ? മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2021, 11:51 am IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ വലിയ രാഷ്‌ട്രീയ പ്രതിസന്ധി നേരിടുകയാണ് ഉദ്ധവ് താക്കറെ ഭരണകൂടം. മുകേഷ് അംബാനിയുടെ വീടിന് സമീപം കണ്ടെത്തിയ സ്‌ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപ്പിയോ കാറിലൂടെയാണ് ഇതിനെല്ലാം തുടക്കം കുറിക്കുന്നത്. മഹാരാഷ്‌ട്ര സർക്കാരിന്റെ എല്ലാ അഴിമതികളുടേയും ചുരുളഴിയുന്നതിന് സുപ്രധാന പങ്ക് വഹിച്ചതും ഈ സ്‌കോർപിയോയാണ്.

അംബാനിയ്‌ക്ക് നേരെയുണ്ടായ ഭീഷണി ഇപ്പോൾ എത്തിനിൽക്കുന്നത് സർക്കാരിനെതിയുള്ള അഴിമതി ആരോപണങ്ങളിലാണ്. അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസെയുടെ അറസ്റ്റിലൂടെയാണ് വിവരങ്ങളെല്ലാം പുറത്തുവരുന്നത്. ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ നിർദ്ദേശ പ്രകാരം ബാറുകളിൽ നിന്ന് 100 കോടി രൂപ പിരിച്ചു നൽകിയെന്നതാണ് ഒടുവിലത്തെ ആരോപണം.

വിവാദങ്ങളുടെ തോഴനാണ് അറസ്റ്റിലായ സച്ചിൻ ഹിന്ദുറാവു വാസെക്ക് എന്ന സച്ചിൻ വാസെ. 16 വർഷത്തെ സസ്‌പെൻഷന് ശേഷം ജോലിയിൽ തിരിച്ചെത്തി ഒൻപത് മാസം തികയും മുൻപാണ് വീണ്ടും അറസ്റ്റ്. 2002ൽ ഘാട്കൂപ്പർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ സോഫ്റ്റ് വെയർ എഞ്ചിനീയർ യൂനൂസിന്റെ കസ്റ്റഡിമരണത്തിൽ 2004ലാണ് സച്ചിൻ വാസെ ആദ്യമായി അറസ്റ്റിലാകുന്നത്. ഏറ്റുമുട്ടലിലൂടെ ഇതുവരെ കൊലപ്പെടുത്തിയത് 63 കുറ്റവാളികളേയും.

1990ലായിരുന്നു സബ് ഇൻസ്‌പെക്ടറായി സച്ചിൻ വാസെയുടെ പോലീസ് ജീവിതതതിന് തുടക്കം. രണ്ട് വർഷത്തിന് ശേഷം താനെയിലെത്തി. അവിടെവച്ചാണ് കുറ്റാന്വേഷകൻ എന്ന പേര് സച്ചിനെ തേടിയെത്തുന്നത്. ഛോട്ടാ രാജൻ സംഘത്തിലെ പ്രധാനിയായ മുന്ന നേപ്പാളി അടക്കം 63 പേരെയാണ് സച്ചിൻ ഏറ്റുമുട്ടിലിലൂടെ കൊലപ്പെടുത്തിയത്.

2003ലാണ് സച്ചിൻ വാസെയുടെ കസ്റ്റഡിൽ വച്ച് ഖ്വാജ യൂനൂസ് മരിക്കുന്നത്. ഈ കേസിൽ 2004ൽ സച്ചിൻ വാസെയടക്കം നാല് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സസ്‌പെൻഷനിലായ സച്ചിൻ വാസെയുടെ യൂനൂസ് കൊലപാതകക്കേസിന്റെ വിചാരണ ഇന്നും പൂർത്തിയായിട്ടില്ല. 2008ൽ ശിവസേനയിൽ ചേർന്ന സച്ചിൻ വാസെ കുറച്ചു നാൾ പാർട്ടിയിൽ പ്രവർത്തിച്ചു. ശേഷം ഗവേഷണം, പുസ്തകമെഴുത്ത്, തുടങ്ങിയ മേഖലകളിൽ സച്ചിൻ തിരക്കിലായി.

ശിവസേന അധികാരത്തിൽ വന്നതോടെയാണ് കഴിഞ്ഞ ജൂണിൽ സച്ചിനെ സർവ്വീസിൽ തിരിച്ചെടുത്തത്. ക്രൈംബ്രാഞ്ച് യൂണിറ്റിലായിരുന്നു നിയമനം. അർണബ് ഗോസ്വാമിയ്‌ക്കെതിരായ കേസ് അന്വേഷിച്ചത് സച്ചിനായിരുന്നു. സച്ചിൻ വാസിനെതിരെ ഇന്നും അന്വേഷണം നടക്കുകയാണ്. ഏറ്റുമുട്ടൽ വിദഗ്ധൻ, സൈബർ വിഷയങ്ങളിൽ ജ്ഞാനി, എഴുത്തുകാരൻ, കുശാഗ്രബുത്തിക്കാരൻ എന്നീ വിശേഷങ്ങൾ ഉണ്ടെങ്കിലും എന്നും വിവാദങ്ങളുടെ തോഴനായിരുന്നു സച്ചിൻ വാസെ.

Tags: sachin vaze
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

Latest News

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies