വിവാഹവേദി കൊൽക്കത്തയിലല്ല തമിഴ്നാട്ടിൽ: മമതബാനർജിയുടെ വിവാഹം ഞായറാഴ്ച: വൈറലായി ക്ഷണപത്രിക
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

വിവാഹവേദി കൊൽക്കത്തയിലല്ല തമിഴ്നാട്ടിൽ: മമതബാനർജിയുടെ വിവാഹം ഞായറാഴ്ച: വൈറലായി ക്ഷണപത്രിക

Janam Web Desk by Janam Web Desk
Jun 11, 2021, 07:36 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : മമത ബാനർജി വിവാഹിതയാകുന്നു. വരൻ സോഷ്യലിസം. കമ്മ്യൂണിസത്തിന്റെയും ലെനിനിസത്തിന്റെയും സാന്നിധ്യത്തിലാണ് വിവാഹം. കൗതുകം കൊള്ളിക്കുന്ന പേരുകളുള്ള വധൂവരന്മാരുടെ വിവാഹം കൊൽക്കത്തയിലല്ല മറിച്ച് തമിഴ്‌നാട്ടിലാണ് നടക്കുന്നത്. ഇവരുടെ വിവാഹ ക്ഷണക്കത്ത് ഉൾപ്പെടെ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ജൂൺ 13 ന് രാവിലെ 7 മണിയോടെയാണ് സേലം ജില്ലാ സിപിഎം യൂണിറ്റ് സെക്രട്ടറി എ മോഹന്റെ മകൻ എ എം സോഷ്യലിസം, കോൺഗ്രസ് പ്രവർത്തകനായ കെ പളനിസാമിയുടെ മകളായ മമത ബാനർജിയെ വിവാഹം കഴിക്കുന്നത്. വരന്റെ സോഹദരന്മാരായ കമ്മ്യൂണിസം ലെനിനിസം എന്നിവരുടെ സാന്നിധ്യത്തിലാണ് വിവാഹം.

കുറച്ച് സമയം കൊണ്ട് തന്നെ ഈ പേരുകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞിരുന്നു. ഇരുവരുടേയും പേരിന് പിന്നിലുള്ള കഥ ഇങ്ങനെയാണ്. അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ് രൂപീകരിക്കുന്നതിന് മുൻപ് കോൺഗ്രസ് പാർട്ടിയുടെ ഭാഗമായിരുന്ന ഫയർബ്രാൻഡ് പശ്ചിമ ബംഗാൾ രാഷ്‌ട്രീയക്കാരിയോടുള്ള ആരാധനയാണ് മകൾക്ക് മമത ബാനർജി എന്ന പേര് ഇടാനുള്ള കാരണമെന്ന് കെ പളനിസാമി പറയുന്നു.

എന്നാൽ കമ്മ്യൂണിസം അങ്ങനെയല്ല. 1991 ൽ സോവിയറ്റ് യൂണിയൻ പിരിഞ്ഞപ്പോൾ കമ്മ്യൂണിസം അവസാനിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എ മോഹന്റെ ഭാര്യ അന്ന് ഗർഭിണിയായിരുന്നു. തനിക്ക് ജനിക്കുന്നത് ഒരു ആൺകുഞ്ഞ് ആണെങ്കിൽ കമ്മ്യൂണിസം എന്ന് പേരിടാൻ അന്ന് തീരുമാനിച്ചു. അതിന്റെ സ്മരണയ്‌ക്കായി തന്റെ രണ്ടാമത്തെ മകന് ലെനിനിസം എന്ന് പേരിട്ടു. കമ്മ്യൂണിസം നിലനിൽക്കേ സോഷ്യലിസം ആവശ്യമായിരുന്നതിനാൽ മൂന്നാമത്തെ മകന് സോഷ്യലിസം എന്നും പേരിട്ടുവെന്ന് മോഹൻ പറഞ്ഞു. തന്റെ ഗ്രാമത്തിൽ റഷ്യ, മോസ്‌കോ, ചെക്കോസ്ലോവാക്യ, റൊമാനിയ, വിയറ്റ്‌നാം, വെൻമാനി, എന്നിങ്ങനെയുള്ള പേരുകൾ സാധാരണമാണെന്ന് മോഹനൻ വ്യക്തമാക്കി.

പീപ്പിൾസ് വെൽഫെയർ ഫ്രണ്ട് സ്ഥാനാർത്ഥിയായി 2016 ൽ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മോഹൻ മത്സരിച്ചപ്പോൾ മൂന്ന് മക്കളും പ്രചാരണത്തിനുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇവരുടെ പേരുകൾ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. കമ്മ്യൂണിസം പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ്, സഹോദരങ്ങളായ സോഷ്യലിസം, ലെനിനിസം എന്നിവർ സേലത്ത് ഒരു വെള്ളി ആഭരണ നിർമ്മാണ യൂണിറ്റ് നടത്തുന്നു. കമ്മ്യൂണിസവും ലെനിനിസവും വിവാഹിതരാണ്. കമ്മ്യൂണിസത്തിന് മാർക്‌സിസം എന്നൊരു മകനുമുണ്ട്.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

Latest News

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies