കൊല്ലം: ശാസ്താംകോട്ട സ്വദേശി വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരൺ കുമാറിന്റെ മൊഴിയെടുത്ത് പോലീസ്. കിരണിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വിസ്മയ മരിക്കുന്നതിന് തലേന്ന് മർദ്ദിച്ചിട്ടില്ലെന്ന് കിരൺ പോലീസിന് മൊഴി നൽകി. വിസ്മയയുടെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ മർദ്ദനത്തിന്റെ പാടുകൾ നേരത്തെ ഉണ്ടായതാണ്. വിസ്മയയെ മുമ്പ് മർദ്ദിച്ചിട്ടുണ്ടെന്നും കിരൺ പോലീസിനോട് സമ്മതിച്ചു.
തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായിരുന്നു. തന്റെ മാതാപിതാക്കൾ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഈ സമയം വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു. എന്നാൽ നേരം പുലർന്ന ശേഷമേ വീട്ടിൽ പോകാനാവൂ എന്ന് താൻ നിലപാടെടുത്തുവെന്നും ഇതിന് ശേഷം വിസ്മയ ശുചിമുറിയിൽ കയറി തൂങ്ങുകയായിരുന്നുവെന്നും കിരൺ പോലീസിനോട് പറഞ്ഞു.
20 മിനിറ്റ് കഴിഞ്ഞും വിസ്മയയെ കാണാതെ വന്നപ്പോഴാണ് ശുചിമുറിയുടെ വാതിൽ ചവിട്ടി തുറന്നത്. വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് പല തവണ വഴക്കുണ്ടായത്. ഗാർഹിക പീഡന നിരോധന നിയമ പ്രകാരമാണ് കേസെടുക്കുക. മറ്റ് വകുപ്പുകൾ ചുമത്തുന്ന കാര്യത്തിലെ തീരുമാനം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനു ശേഷമെന്ന് പോലീസ് അറിയിച്ചു.
















Comments