തിരുവനന്തപുരം : വണ്ടിപ്പെരിയാർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ മലയാളികൾ ഉയർത്തിയ പ്രതിഷേധം ശ്രദ്ധേയമായി. വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ ഡിവൈഎഫ്‌ഐ നേതാവ് ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തെ തുടർന്നാണ് പ്രതിഷേധം ഉടലെടുത്തത്. ജസ്റ്റിസ് ഫോർ കേരള ഗേൾസ് എന്ന ഹാഷ്ടാഗിൽ പ്രതിഷേധം ട്വിറ്ററിൽ ട്രെൻഡിംഗാവുകയും ചെയ്തു.
പിഞ്ചുകുഞ്ഞിനെ മൂന്നുവർഷമായി പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അർജുൻ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ജനലിൽ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും പോസ്റ്റ്‌മോർട്ടം ഒഴിവാക്കാൻ ഉൾപ്പെടെ ഉന്നത രാഷ്‌ട്രീയ നേതാക്കൾ ശ്രമിച്ചതായി വ്യക്തമായിരുന്നു. ഇതോടെയാണ് പിഞ്ചുമക്കളുടെ കൊലയാളികൾക്കൊപ്പം നിൽക്കുന്ന രാഷ്‌ട്രീയ നേതൃത്വത്തിനെതിരെ പ്രതിഷേധമുയർന്നത്.
വാളയാറിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കേസിലും പ്രതികൾ ഡിവൈഎഫ്‌ഐക്കാരായിരുന്നു. കേസന്വേഷണത്തിൽ മന:പൂർവ്വം പിഴവുകൾ വരുത്തിയപ്പോൾ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടായി. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. തുടർന്നാണ് സിബിഐക്ക് സർക്കാർ കേസ് കൈമാറിയത്.
കഴിഞ്ഞ അഞ്ചുമാസത്തിനിടെ കേരളത്തിൽ അരങ്ങേറിയത് 1513 ബലാത്സംഗക്കേസുകളാണെന്ന റിപ്പോർട്ട്. ഇതിൽ 627 ഇരകളും കുട്ടികളാണ്. പ്രബുദ്ധരെന്ന അവകാശപ്പെടുന്ന ഒരു സമൂഹത്തിലാണ് പിഞ്ചുകുട്ടികൾ വേട്ടയാടപ്പെടുന്നത്. ഇതിനെതിരെയുള്ള ശക്തമായ പ്രതിഷേധമായിരുന്നു ഇന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ കണ്ടത്.
Comments