ബംഗളൂരു: തീവണ്ടി യാത്രയിൽ അത്യാധുനിക യാത്രാനുഭവം ഒരുക്കി കർണ്ണാടക. പരിസരം മുഴുവൻ കാണാവുന്ന വിസ്റ്റാഡോം കോച്ചുകളാണ് ദക്ഷിണ റെയിൽവേ തയ്യാറാക്കിയത്. ദക്ഷിണ ഭാരതത്തിലെ ആദ്യ വിസ്റ്റാഡോം കോച്ചുകളുള്ള തീവണ്ടിയാണ് ബംഗളൂരു- മംഗലാപുരം പാതയിൽ ഓടിത്തുടങ്ങിയത്.
പശ്ചിമ ഘട്ട സഹ്യമലനിരകളിലെ വനപ്രദേശത്തിലൂടേയും തുരങ്കങ്ങളിലൂടേയുമാണ് പ്രകൃതിരമണീയമായ യാത്രാനുഭവം വിസ്റ്റാഡോം സാധ്യമാക്കുന്നത്. സാക്‌ലേശ്പൂർ മുതൽ മംഗലാപുരം വരെയാണ് വിസ്റ്റാഡോം കോച്ചുകളുള്ള തീവണ്ടി സേവനം നടത്തുന്നത്. മൺസൂൺ മഴ വശങ്ങളിലേയും മുകളിലേയും കണ്ണാടി പ്രതലങ്ങളിൽ വീഴുന്നതും കണ്ട് യാത്രചെയ്യാമെന്നതും കോച്ചുകളുടെ പ്രത്യേകതയാണ്.
ഒരു തീവണ്ടിയിലെ രണ്ടു കോച്ചുകളാണ് വിസ്റ്റാഡോം സംവിധാനത്തിൽ അത്യാധുനി കമാക്കിയത്. ഒരു കോച്ചിൽ 44 സീറ്റുകളാണുള്ളത്. എല്ലാ സീറ്റുകളും മൂന്നു വശത്തേക്ക് തിരിച്ചിടാമെന്നതിനാൽ എല്ലാ വശത്തേയും കാഴ്ചകൾ കാണാനാകും. ചെന്നൈയിലെ ചിത്തരഞ്ജൻ കോച്ച് ഫാക്ടറിയിലാണ് വിസ്റ്റാ ബോഗികൾ നിർ്മ്മിച്ചത്.
















Comments