കരുനാഗപ്പള്ളി: ലക്ഷദ്വീപനെതിരായ വ്യാജപ്രചാരണത്തെ തുടർന്ന് വിവാദത്തിലായ ചലചിത്ര പ്രവർത്തക ഐഷ സുൽത്താനയുടെ ഫ്ലാറ്റിൽ എ.എം.ആരിഫ് എം. പി യും കെ.എൻ. ഗോപിനാഥും സന്ദർശനം നടത്തി. കേസിൽ കവരത്തി പോലീസ് ഐഷാ സുൽത്താനായുടെ ഫ്ലാറ്റിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് എം.പി ഐഷാ സുൽത്താനയുടെ ഫ്ലാറ്റിൽ സന്ദർശനം നടത്തിയത്.
സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീമിന്റെ നിർദ്ദേശപ്രകാരമാണ് എംപി ഐഷ സുൽത്താനയെ സന്ദർശിച്ചതെന്നാണ് സൂചന . നീതിയ്ക്കു വേണ്ടിയുള്ള ഐഷയുടെ പോരാട്ടത്തിൽ നിയമപരമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുവെന്ന് എം.പി അറിയിച്ചു. മനപൂർവം ലക്ഷ്യം വെച്ച് ദ്വീപ് ഭരണകൂടം നടത്തുന്ന നീക്കങ്ങളെ പരാജയപ്പെടുത്താൻ വേണ്ടി ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും എം.പി.മാരുടെയും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും എ.എം.ആരിഫ് എം.പി അറിയിച്ചു.
ലക്ഷദ്വീപിനെതിരെ ഒരു മാദ്ധ്യമചർച്ചക്കിടെ ഐഷാ സുൽത്താന നടത്തിയ പരാമർശത്തിലാണ് ഇവർക്കെതിരെ കേസ്സെടുത്തത്. രാജ്യവിരുദ്ധ പരാമർശമാണ് ഐഷാ സുൽത്താനയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ആരോപണം ഉയർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് പോലീസ് ഐഷാ സുൽത്താനയ്ക്കെതിരെ കേസ്സെുടുക്കകയായിരുന്നു.
Comments