ഇസ്ലാമാബാദ്: താലിബാൻ സാധാരണക്കാരുടെ കൂട്ടായ്മയാണെന്ന് ഇമ്രാൻഖാൻ. താലിബാന് പാകിസ്താന്റെ പിന്തുണയുണ്ടെന്ന അഫ്ഗാൻ വാദം ശരിവയ്‌ക്കുന്നതാണ് ഇമ്രാൻഖാന്റെ പ്രസ്താവന.
താലിബാനല്ല ഭീകരപ്രവർത്തനം നടത്തുന്നതെന്നും താലിബാൻ അഫ്ഗാനിലെ സാധാരണ ക്കാരുടെ കൂട്ടായ്മയാണെന്നുമാണ് ഇമ്രാന്റെ വാദം. 15000 ഭീകരരെ എത്തിച്ചത് പാകിസ്താ നാണെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് പാകിസ്താൻ താലിബാനെ പിന്തുണച്ചത്.
അഫ്ഗാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബാണ് പാകിസ്താനെതിരെ കഴിഞ്ഞ ദിവസം തെളിവുകൾ നിരത്തിയത്. താലിബാന്റെ ഏറ്റവും സുരക്ഷിതമായ സ്ഥാനം പാകിസ്താനാണെന്നാണ് മോഹിബ് ആരോപിച്ചത്. താലിബാൻ സ്ഥിരമായി അഫ്ഗാനിൽ പാരാജയപ്പെടുന്ന വിഭാഗമാണ്. ഇവരെ സഹായിക്കാനാണ് പതിനായിരം ഭീകരരെ പാകിസ്താൻ പരിശീലിപ്പിച്ച അതിർത്തി കടത്തിയത. പരിക്കേൽക്കുന്ന താലിബാനികളെ ചികിത്സിക്കുന്നതും പാകിസ്താനാണ്. പാക് സൈനികരാണ് ഭീകരർക്ക് ആയുധങ്ങളും നൽകുന്നതെന്നും മോഹിബ് പറഞ്ഞു.
പാകിസ്താനിലെ ചൈനീസ് ഇടപെടലിലെ പാക്- താലിബാനെന്ന ഭീകരസംഘടന എതിർക്കുന്നത് പാകിസ്താൻ വലിയ തലവേദനയാണ്. അടുത്തിടെ ചൈനീസ് പൗരന്മാർക്കെതിരെ ആക്രമണം നടന്നതിന് പിന്നിലെ അന്വേഷണം പാകിസ്താൻ നടത്തുകയാണ്. ചൈനീസ് രഹസ്യാന്വേഷണ വിഭാഗവും ഇസ്ലാമാബാദിലുണ്ട്. ചൈനക്കാർ കൊല്ലപ്പെട്ട രണ്ടു സംഭവങ്ങളാണ് ഒരാഴ്ചയ്‌ക്കിടെ നടന്നത്. ബസ്സിൽ ബോംബ് വെച്ച് 8 ചൈനീസ് എഞ്ചിനീയർമാർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്നലെ രണ്ടു പേരെ കറാച്ചി നഗരത്തിൽ വെടിവെച്ച് കൊന്നിരുന്നു. വിഷയത്തിൽ പാകിസ്താൻ മെല്ലെപോക്കിലാണ്. ഇതിനിടെയാണ് താലിബാനെ പിന്തുണച്ച് ഇമ്രാൻ പ്രസ്താവന നടത്തിയത്.
















Comments