കർണാടക: കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ രാത്രികാല കർഫ്യൂ തുടരും. ബെല്ലാരി, വിജയനഗർ എന്നി ജീല്ലകളിലാണ് രാത്രികാല കർഫ്യു.
രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ച് മണി വരെ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. നേരത്തെ രാത്രി 10 മണി മുതൽ ആയിരുന്നു കർഫ്യൂ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ ബെംഗളൂരു നഗരത്തിൽ ഓഗസ്റ്റ് 16 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു .രാത്രി കർഫ്യൂ കാരണം ബെംഗളൂരു മെട്രോയുടെ സമയം പരിഷ്‌കരിച്ചു. ടെർമിനൽ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന ട്രെയിൻ ഇന്ന് മുതൽ 16 വരെ രാത്രി ഒൻപത് മണിക്ക് പകരം രാത്രി എട്ട് മണിക്ക് പുറപ്പെടും.
ജീല്ലയിൽ പൂർണ്ണമായും എല്ലാ പരിപാടികളും നിരോധിച്ചിരിക്കുകയാണ്. അമ്പലങ്ങളിൽ പ്രവേശിക്കാനോ പൂജകളും മറ്റ് പരിപാടികൾ നടത്താനോ അനുവാദമില്ല. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2015 പ്രകാരം 51 മുതൽ 60 വരെയുളള വിവിധ സെക്ഷനുകൾ പ്രകാരം നടപടിയെടുക്കാനാണ് നിർദ്ദേശം.
Comments