താലിബാൻ ലോകത്ത് സമാധാനം കൊണ്ടുവരും; മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് കല്ലുവെച്ച നുണകൾ; ഇത് ഇസ്ലാമിനോടുള്ള വെറുപ്പ് മാത്രമാണ്; താലിബാൻ ഭീകരരെ പിന്തുണച്ച് മലയാളി യുവാവ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

താലിബാൻ ലോകത്ത് സമാധാനം കൊണ്ടുവരും; മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് കല്ലുവെച്ച നുണകൾ; ഇത് ഇസ്ലാമിനോടുള്ള വെറുപ്പ് മാത്രമാണ്; താലിബാൻ ഭീകരരെ പിന്തുണച്ച് മലയാളി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2021, 12:03 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : അഫ്ഗാനിൽ നരനായാട്ട് നടത്തുകയും സ്ത്രീകളെ മൃഗീയമായി കൊന്നൊടുക്കുകയും ചെയ്യുന്ന താലിബാൻ ഭീകരരെ പിന്തുണച്ച് മലയാളി യുവാവ്. താലിബാനെ പോലെ നല്ലൊരു സംഘം ആളുകൾ ലോകത്ത് വെളിച്ചം കൊണ്ടുവരുന്നത് ആർക്കും ഇഷ്ടമല്ല. അത് കാരണമാണ് മാദ്ധ്യമങ്ങൾ ഇത്തരത്തിൽ നുണപ്രചാരണം നടത്തുന്നത് എന്ന് യുവാവ് പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വീഡിയോ വൈറലായിരിക്കുകയാണ്.

താലിബാനെ ഇസ്ലാമിക ഭീകരതയുടെ ചിഹ്നമായി പ്രചരിപ്പിച്ചത് മാദ്ധ്യമങ്ങളാണെന്ന് യുവാവ് പറയുന്നു. മുസ്ലീങ്ങളും ഇത്തരം പ്രചാരണത്തിൽ പങ്കാളികളാണ്. അഫ്ഗാനിൽ ജനങ്ങൾ തമ്മിൽ ആക്രമിച്ച് മരിക്കുന്നതിലല്ല മറിച്ച് പെൺകുട്ടികൾ ഹിജാബ് ധരിക്കേണ്ടി വരുമോ എന്നതിലാണ് മാദ്ധ്യമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അധികാരത്തിന് വേണ്ടി താലിബാൻ സ്വന്തം ജനതയെ കൂട്ടക്കൊല നടത്തിയ ചരിത്രമില്ലെന്നും യുവാവ് വീഡിയോയിൽ വിശദീകരിക്കുന്നു.

ശക്തമായ ഒരു ഭരണകൂടമില്ലാത്തതിനാൽ 90-കളിൽ അഫ്ഗാനിലെ ജനങ്ങൾ പരസ്പരം ആക്രമണം നടത്തിയിരുന്നു. ഇതിൽ മനംനൊന്താണ് താലിബാൻ എന്ന വിദ്യാർത്ഥി സമൂഹം അധികാരത്തിലേറിയത്. തുടർന്ന് ഏറ്റവും നല്ല ഭരണം കാഴ്ചവെച്ചതിന് ഐക്യരാഷ്‌ട്രസഭ താലിബാനെ അംഗീകരിക്കുകയുമുണ്ടായി. ലഹരിമരുന്ന് ഉത്പാദന കേന്ദ്രമായ അഫ്ഗാനിൽ നിന്നും താലിബാൻ കറുപ്പ്(പോപ്പി)കൃഷി ഇല്ലാതാക്കി. ഇതിന് യുഎന്നിൽ നിന്നും പ്രത്യേക പരാമർശം രാജ്യത്തിന് ലഭിച്ചു. താലിബാന്റെ കീഴിൽ സമാധാന രാജ്യമായിരുന്ന അഫ്ഗാനിസ്താനിൽ പ്രശ്‌നങ്ങൾ പൊട്ടിപ്പുറപ്പെട്ടത് അമേരിക്ക കാരണമാണെന്ന് യുവാവ് പറഞ്ഞു. അഫ്ഗാനിലുള്ള നേതാക്കൾക്ക് പണവും ആയുധവും കൊടുത്ത അമേരിക്ക രാജ്യത്ത് സംഘർഷം സൃഷ്ടിക്കുകയായിരുന്നു.

താലിബാനു നേരെ ഓരിയിടുന്ന കുറക്കന്മാരുടെ വിഷമങ്ങൾ

Posted by Rc Suhail on Monday, August 16, 2021

എന്നാൽ ഇപ്പോൾ താലിബാന്റെ മുന്നിൽ രാജ്യം വളരെ മനോഹരമായിട്ടാണ് കീഴടങ്ങിയത്. ഒരു തരത്തിലുള്ള അക്രമവും അനുവദിക്കില്ലെന്നും യുദ്ധം അവസാനിച്ചെന്നും താലിബാൻ ജനങ്ങളോട് പറഞ്ഞു. ഇനി സമാധാനത്തിന്റെ നാളുകളാണെന്നും താലിബാൻ ലോകത്തോട് വ്യക്തമാക്കി. വളരെ നല്ല രീതിയിലാണ് ഇപ്പോൾ അഫ്ഗാനിലെ ജനങ്ങൾ ജീവിക്കുന്നത്. ഇതിൽ അസൂയപ്പെട്ടാണ് മാദ്ധ്യമങ്ങൾ നുണപ്രചാരണം നടത്തുന്നത് എന്നും യുവാവ് പറയുന്നു.

ഒരു തരത്തിലുള്ള പ്രശ്‌നവും അനുഭവിക്കാതെയാണ് അഫ്ഗാനിൽ പെൺകുട്ടികൾ ഉൾപ്പെടെ സ്‌കൂളിൽ പോകുന്നത്. താലിബാനെ പോലെ നന്മയിലധിഷ്ഠിതമായിട്ടുള്ള സംഘം ലോകത്ത് ഉണ്ടാകുന്നതിനെ മറ്റ് രാജ്യങ്ങൾ എതിർക്കുന്നു. മുതലാളിത്ത മനോഭാവം മാറ്റിവെച്ചുകൊണ്ട് പലിശയില്ലാത്ത ഒരു നടപടിയാണ് അഫ്ഗാനിസ്താനിൽ താലിബാൻ എടുക്കുന്നത്. മദ്യവും പെൺവാണിഭവും ആഗ്രഹിക്കുന്ന ലോകത്തിന് താലിബാന്റെ സമാധാന നടപടികൾ ഇഷ്ടപ്പെടില്ല.

മദ്യവും മറ്റ് സുഖഭോഗങ്ങളും അനുവദിക്കാത്ത യുദ്ധക്കൊതിയന്മാരല്ലാത്ത താലിബാനെ ലോകം സ്വീകരിക്കുന്നില്ല. ഇത് ഇസ്ലാമിനോടുള്ള വെറുപ്പാണെന്നും താലിബാൻ എന്ന പ്രത്യേക സംഘടനയോടുള്ള വെറുപ്പല്ലെന്നും യുവാവ് പറയുന്നു. വെളിച്ചത്തെ ഇരുട്ടുകൊണ്ട് അടയ്‌ക്കാൻ കഴിയില്ല. അവർ നെഞ്ചും വിരിച്ച് രാജ്യം ഭരിക്കുമെന്നും യുവാവ് പറഞ്ഞു. വീഡിയോക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.

Tags: taliban attack
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

Latest News

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies