പോലീസ് ക്ലിയറൻസ്, പാസ്‌പോർട്ട് വെരിഫിക്കേഷൻ എന്നിവയ്‌ക്കായി ലഭിക്കുന്ന അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ഇത്തരം അപേക്ഷകൾക്ക് അടിയന്തിര പ്രാധ്യാന്യം നൽകണമെന്നും ജില്ലാ പോലീസ് മേധാവികൾക്ക് ഡിജിപി നിർദേശം നൽകി. അപേക്ഷകളിൽ കാലതാമസം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനായി റേഞ്ച് ഡിഐജിമാരെ ചുമതലപ്പെടുത്തി.
അപേക്ഷകളിൽ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകാനും നിർദേശമുണ്ട്.എന്നാൽ ക്രിമിനൽ കേസുകളിൽപെട്ടവർ, ദേശീയ സുരക്ഷക്ക് ഭീഷണി ഉണ്ടാക്കുന്നവർ എന്നിവരുടെ അപേക്ഷകളിൽ സൂഷ്മ പരിശോധന ഉറപ്പാക്കണം.അതിൽ വിട്ടുവീഴ്ച വരുത്താൻ പാടില്ലെന്നും ഡിജിപി നിർദേശിച്ചു.
പോലീസ് ക്ലിയറൻസ്, പാസ്‌പോർട്ട് വെരിഫിക്കേഷൻ എന്നിവ ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നത് മൂലം പലർക്കും ജോലി വരെ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാവാറുണ്ട്
















Comments