കോഴിക്കോട്: മുൻഗണനയില്ലാത്ത വിഭാഗത്തിന് സൗജന്യ വാക്‌സിൻ സ്ലോട്ട് ലഭ്യമാകാൻ ഇപ്പോഴും കേരളത്തിൽ പ്രയാസമാണ്. അതിനിടെയാണ് വാക്‌സിൻ സൂക്ഷിച്ചതിലെ അപാകത മൂലം കോഴിക്കോട് ജില്ലയിൽ 800 ഡോസ് വാക്‌സിൻ പാഴായ സംഭവം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് ചെറൂപ്പ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപത്തിലൂടെ എട്ട് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായാണ് ഏകദേശ കണക്ക്.
തിങ്കളാഴ്ച വൈകിട്ട് എത്തിയ വാക്‌സിൻ ഡോസുകൾ ചൊവ്വാഴ്ച രാവിലെ വാക്‌സിനേഷൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുമ്പോഴാണ് ഉപയോഗശൂന്യമായ വിവരം ജീവനക്കാർ തിരിച്ചറിഞ്ഞത്. ചെറൂപ്പ, പെരുവയൽ, പെരുമണ്ണ എന്നിവിടങ്ങളിലേക്കായിരുന്നു മരുന്ന്. സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
Comments