കൊച്ചി : പറവൂരിൽ അമ്മപ്പട്ടിയെയും കുഞ്ഞുങ്ങളെയും ജീവനോടെ കത്തിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. മാഞ്ഞാലി ഡൈമൺമുക്ക് ചാണയിൽ കോളനിവാസികളായ മേരി, ലക്ഷി എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.
ഇന്നലെയാണ് ഇരുവരും ചേർന്ന് അമ്മപ്പട്ടിയെയും ഒരു മാസം പ്രായമുള്ള ഏഴ് കുഞ്ഞുങ്ങളെയും തീവെച്ചത്. സംഭവത്തിൽ കുഞ്ഞുങ്ങൾ മരിച്ചു. അമ്മപ്പട്ടിയെ രക്ഷപ്പെടുത്തി. ഗുരുതരമായി പൊള്ളലേറ്റ അമ്മപ്പട്ടിയെ പറവൂരിലെ മൃഗാശുപത്രിയിലെ ചികിത്സയ്‌ക്ക് ശേഷം സംരക്ഷണ കേന്ദ്രത്തിലാണ് ഉള്ളത്. ചെവികൾക്കും, വയറിലുമാണ് പട്ടിയ്‌ക്ക് പരിക്കേറ്റത്.
വീടിന്റെ വരാന്തയിൽ പ്രസവിച്ച് കിടന്ന പട്ടി പോകാതെ വന്നതോടെയാണ് ഇരുവരും ചേർന്ന് ക്രൂരത കാട്ടിയത്. പന്തം കത്തിച്ച് പട്ടിക്കുഞ്ഞുങ്ങളുടെ ദേഹത്ത് വയ്‌ക്കുകയായിരുന്നു. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അമ്മപ്പട്ടിയ്‌ക്ക് പൊള്ളലേറ്റത്.
ഇത് കണ്ട സമീപ വാസികൾ ഉടനെ വിവരം ദയ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് പട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. നായ്‌ക്കുട്ടികളെ മേരിയും ലക്ഷ്മിയും ചേർന്ന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ടതായാണ് വിവരം.
















Comments